രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കൊച്ചി കപ്പല്‍ശാലക്ക് 1207.5 കോടിയുടെ വമ്പന്‍ കരാര്‍

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടിയുടെ കരാര്‍ ലഭിച്ചു. അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും. 3500-ലധികം തൊഴിലവസരവും പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് (റീഫിറ്റ് ആന്‍ഡ് ഡ്രൈ ഡോക്കിങ്–എസ്ആര്‍ഡിഡി) പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള കരാര്‍.

നിശ്ചിത ഇടവേളകളില്‍ നടത്തുന്ന അറ്റകുറ്റപ്പണിയാണിത്. കഴിഞ്ഞ ഡിസംബറില്‍ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും കപ്പല്‍ശാല നേടിയിരുന്നു.

സെപ്തംബര്‍ 30ന് അവസാനിച്ച നടപ്പുസാമ്പത്തികവര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ 188.92 കോടി സംയോജിത അറ്റാദായം കപ്പൽശാല നേടിയിരുന്നു. നാല് ശതമാനമാണ് വളര്‍ച്ച.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷം രണ്ടാം പാദത്തിലെ 1011.71 കോടിയില്‍ നിന്ന് 13 ശതമാനം വര്‍ധിച്ച് 1143.19 കോടിയായെന്നും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 181.52 കോടിയായിരുന്നു.

X
Top