കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

17 വന്ദേഭാരതുകള്‍ രാജ്യത്ത് സർവീസ് നടത്തുന്നത് മുഴുവൻ സീറ്റും നിറഞ്ഞ്; പകുതി സീറ്റും ഒഴിഞ്ഞ്‌ 13 ട്രെയിനുകൾ

കണ്ണൂർ: നൂറില്‍ നൂറുസീറ്റും നിറച്ച്‌ കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകള്‍ രാജ്യത്ത് കുതിക്കുന്നു. എന്നാല്‍ 59 വന്ദേഭാരതുകളില്‍ 13 എണ്ണത്തില്‍ പകുതിസീറ്റും കാലിയായാണ് ഓടുന്നത്.

59-ല്‍ 18 എണ്ണം 16 കോച്ചുമായാണ് ഓടുന്നത്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും ആളുണ്ട്.

എന്നാല്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ 474 സീറ്റില്‍ 300 സീറ്റുവരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണില്‍ ഈടാക്കുന്ന ‘അധികനിരക്ക് ‘ വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്.

ഇതില്‍ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയില്‍ 1328 സീറ്റില്‍ 1118 സീറ്റിലും ആളില്ല. റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണല്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ വന്ദേഭാരത് നല്‍കിയതാണ് തിരിച്ചടിയായതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

X
Top