Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

6 ജിഗാ ഹെര്‍ട്സ് എയര്‍വേവുകള്‍: ടെലികോം, ടെക് കമ്പനികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

ന്യൂഡല്‍ഹി: 6 ജിഗാഹെര്‍ട്സ് എയര്‍വേവുകള്‍ സന്നിവേശിപ്പിക്കേണ്ട രീതിയെക്കുറിച്ച് ടെലികോം, സാങ്കേതികവിദ്യ കമ്പനികള്‍ തമ്മില്‍ തര്‍ക്കം. ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം,വൊഡാഫോണ്‍ ഐഡിയ എന്നിവര്‍ 6 ജിഗാഹെര്‍ട്സ് ലേലം ചെയ്യണമെന്നാവശ്യപ്പെടുമ്പോള്‍ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറത്തെ (ബിഐഎഫ്) പ്രതിനിധീകരിക്കുന്ന ആമസോണ്‍, ഗൂഗിള്‍, മെറ്റ, ക്വാല്‍കോം, ടിസിഎസ്, ഇന്റല്‍, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ആവശ്യം മറിച്ചാണ്.

വൈഫൈ സേവനങ്ങള്‍ക്കായാണ് ടെക് കമ്പനികള്‍ എയര്‍വേവുകള്‍ ഉപയോഗപ്പെടുത്തുക. വൈഫൈ സാങ്കേതികവിദ്യകള്‍ സാധാരണയായി ലൈസന്‍സില്ലാത്ത സ്പെക്ട്രത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍, 6 ജിഗാഹെര്‍ട്സ് ബാന്‍ഡ് ഭാഗികമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഉപഗ്രഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു.

6 ജിഗാഹെര്‍ട്സ്, 5 ജി യ്ക്ക് സമാനമായി 10 ജിബിപിഎസ് വരെ അല്ലെങ്കില്‍ 4 ജിയേക്കാള്‍ 100 മടങ്ങ് ഇന്റര്‍നെറ്റ് വേഗതയെ പിന്തുണയ്ക്കുന്നു. 6 ജിഗാഹെര്‍ട്സില്‍ ടെക്നോളജി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന വൈഫൈ സേവനങ്ങള്‍ ടെലികോം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന കണക്റ്റിവിറ്റി സേവനങ്ങള്‍ക്ക് സമാനമായിരിക്കും.

എന്നാല്‍ അവ സ്വതന്ത്രവും ലൈസന്‍സ് ഫീസില്ലാത്തതും സുരക്ഷയില്ലാത്തതുമായിരിക്കും. ഇതോടെ ‘ഒരേ സേവനം, ഒരേ നിയമങ്ങള്‍’ എന്ന തത്വം ലംഘിക്കപ്പെടും, ടെലികോ കമ്പനികള്‍ വാദിക്കുന്നു.

X
Top