രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

25,000 കോടി മുതൽ മുടക്കിൽ താജ്പൂർ തുറമുഖ പദ്ധതി വികസിപ്പിക്കാൻ അദാനി

കൊൽക്കത്ത: താജ്പൂരിൽ ആഴക്കടൽ തുറമുഖം സ്ഥാപിക്കാനുള്ള അദാനി പോർട്ട്സിന്റെ നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി. 25,000 കോടി രൂപയുടെ പദ്ധതി കുറഞ്ഞത് 25,000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ നൽകുമെന്ന് പശ്ചിമ ബംഗാൾ നഗരവികസന മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു.

താജ്പൂരിൽ തുറമുഖം സ്ഥാപിക്കുന്നതിനായി നടത്തിയ ലേലത്തിൽ വിജയിച്ച് കൊണ്ടാണ് അദാനി പോർട്ട്സ് ഈ പദ്ധതി സ്വന്തമാക്കിയതെന്നും. കമ്പനിയാണ് ഈ ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തതെന്നും ഹക്കിം പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് ഉടൻ തന്നെ ഒരു കത്ത് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

അദാനി പോർട്ട്‌സിന് പുറമെ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറും ലേലത്തിൽ പങ്കെടുത്തിരുന്നു. ലേലത്തിൽ വിജയിച്ചതിനാൽ അദാനി പോർട്ട്സ് തുറമുഖത്തിനായി 15,000 കോടിയും അടിസ്ഥാന സൗകര്യ വികസനത്തിനായി 10,000 കോടി രൂപയും നിക്ഷേപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ നിക്ഷേപങ്ങളിലൂടെ 25,000 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്നതിന് പുറമേ, ഗ്രീൻഫീൽഡ് തുറമുഖം നിരവധി പരോക്ഷ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top