രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റാദായം 44 ശതമാനമുയര്‍ത്തി അദാനി എന്റര്‍പ്രൈസസ്

അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റര്‍പ്രൈസസ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 674 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ത്തെ സമാന പാദത്തെ അപേക്ഷിച്ച് 44 ശതമാനം അധികം.

പ്രവര്‍ത്തനവരുമാനം 38 ശതമാനം താഴ്ന്ന് 25438 കോടി രൂപയായപ്പോള്‍ ഇതര വരുമാന 371.5 കോടി രൂപയായി ഉയര്‍ന്നു. ഇതര വരുമാനമാണ് അറ്റാദായമുയര്‍ത്താന്‍ സഹായിച്ചത്. ഇബിറ്റ 47 ശതമാനമുയര്‍ന്ന് 2896 കോടി രൂപയായിട്ടുണ്ട്.

ഡാറ്റാ സെന്ററുകള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, സൗരോര്‍ജ്ജ നിര്‍മ്മാണം, കാറ്റാടി ടര്‍ബൈന്‍ നിര്‍മ്മാണം, ഖനനം തുടങ്ങി നിരവധി ബിസിനസുകള്‍ അദാനി എന്റര്‍പ്രൈസസിന്റെ ഭാഗമാണ്. പുതിയ വ്യവസായങ്ങള്‍ക്കുള്ള സോളാര്‍ മൊഡ്യൂള്‍ വില്‍പ്പന 614 മെഗാവാട്ടാക്കി വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയ്ക്ക സാധിച്ചു. 87 ശതമാനം വര്‍ദ്ധനവാണിത്.

കാറ്റാടി ടര്‍ബൈന്‍ പ്ലാന്റില്‍ ബ്ലേഡ് നിര്‍മ്മാണ കേന്ദ്രം വാണിജ്യ ഉല്‍പാദനത്തിന് തയ്യാറാണ്. മാത്രമല്ല, ഓസ്‌ട്രേലിയയിലെ കാര്‍മൈക്കല്‍ ഖനിയുടെ ഉല്‍പാദനം ഈ പാദത്തില്‍ 2.6 ദശലക്ഷം മെട്രിക് ടണ്ണായി. 110 മെഗാവാട്ടിന്റെ ഓര്‍ഡര്‍ബുക്ക്, ഡാറ്റാ സെന്റര്‍ ബിസിനസിനുണ്ടെന്നും കമ്പനി അറിയിക്കുന്നു.

ഈ പാദത്തില്‍ അദാനി എയര്‍പോര്‍ട്ട് 21.3 ദശലക്ഷം യാത്രക്കാരെയാ (27 ശതമാനം വര്‍ദ്ധനവ്)ണ് വഹിച്ചത്. 2.5 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ (9 ശതമാനം വര്‍ദ്ധനവ്) കൈകാര്യം ചെയ്യാനുമായി.

X
Top