രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

യുപിയിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ കേന്ദ്രം ഉത്തർപ്രദേശിൽ വികസിപ്പിക്കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. യുപി ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി 250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിക്കയാണ് കമ്പനി 1500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുതും ഇടത്തരവുമായ കാലിബർ വെടിയുണ്ടകൾ ഈ  കേന്ദ്രത്തിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, സംസഥാനത്തെ ന്യൂ ടൗൺ ഏരിയയിലെ ബംഗാൾ സിലിക്കൺ വാലിയിൽ ഹൈപ്പർ സ്‌കെയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് അദാനി എന്റർപ്രൈസസിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന് പോർട്ട് മാനേജ്‌മെന്റ്, ഇലക്‌ട്രിക് പവർ ജനറേഷൻ ആൻഡ് ട്രാൻസ്മിഷൻ, റിന്യൂവബിൾ എനർജി, മൈനിംഗ്, എയർപോർട്ട് ഓപ്പറേഷൻസ് എന്നിവ മുതൽ പ്രകൃതിവാതകം, ഭക്ഷ്യ സംസ്‌കരണം, അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top