
മുംബൈ: നഷ്ടത്തിലായ ഐഎൽ&എഫ്എസ് ഗ്രൂപ്പ് പ്രൊമോട്ട് ചെയ്യുന്ന ജാർഖണ്ഡ് റോഡ് പ്രോജക്ട്‌സ് ഇംപ്ലിമെന്റേഷൻ കമ്പനിയിൽ (JRPICL) നിന്ന് പുറത്തുകടന്ന് ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട്. അതിന്റെ ഭാഗമായി കമ്പനി ജെആർപിഐസിഎല്ലിന്റെ ഓഹരികൾ എഡൽവെയ്‌സ് ആൾട്ടർനേറ്റീവ് അസറ്റ് അഡൈ്വസർ ഫണ്ടിന് 24% കിഴിവിൽ വിറ്റതായി വികസനത്തെക്കുറിച്ച് അറിയാവുന്ന അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ആദിത്യ ബിർള സൺ ലൈഫ് എംഎഫിൽ നിന്നും എംഎഫ് ഉപദേശിച്ച സിംഗപ്പൂർ ഫണ്ടിൽ നിന്നും ജൂലൈ 12 ന് എഡൽവെയ്‌സ് ഫണ്ട് 900 കോടി രൂപയുടെ മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻസിഡി) വാങ്ങിയിരുന്നു. ബിഎസ്ഇ-ലിസ്‌റ്റഡ് ആയ ഐഎൽ ആൻഡ് എഫ്എസ് ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്കുകൾക്ക് (ഐടിഎൻഎൽ) ജെആർപിസിഎല്ലിൽ 93.4% ഓഹരിയുണ്ട്, അതേസമയം ഐഎൽ ആൻഡ് എഫ്‌എസിന് കമ്പനിയിൽ 6.6% ഓഹരിയുണ്ട്.
ജാർഖണ്ഡിലെ അഞ്ച് റോഡ് പദ്ധതികൾ നടപ്പിലാക്കുന്നത് ജെആർപിഐസിഎല്ലാണ്. റാഞ്ചി-പത്രാട്ടു ഡാം റോഡ്, പാത്രാട്ടു ഡാം-രാംഗഡ് റോഡ്, റാഞ്ചി റിംഗ് റോഡ്, ചൈബാസ-കന്ദ്ര-ചൗക റോഡ്, ആദിത്യപൂർ-കാന്ദ്ര റോഡ് എന്നിവയാണ് അഞ്ച് റോഡ് പദ്ധതികൾ. ആദിത്യ ബിർള സൺ ലൈഫ് എംഎഫ് 688 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റപ്പോൾ, സിംഗപ്പൂർ ഫണ്ട് 212 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.