Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഹിന്‍ഡാല്‍കോ നാലാംപാദം: 2024 സാമ്പത്തികവര്‍ഷത്തെ അനുമാനങ്ങള്‍ കുറച്ച് അനലിസ്റ്റുകള്‍, ദീര്‍ഘകാല സാധ്യതകളില്‍ പ്രതീക്ഷ

മുംബൈ: മാര്‍ച്ച് പാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഹിന്‍ഡാല്‍കോ ഓഹരികള്‍ വ്യാഴാഴ്ച 1.5 ശതമാനം ഇടിഞ്ഞു. 401.25 രൂപയിലാണ് നിലവില്‍ ഓഹരി. കോടക് സെക്യൂരിറ്റീസ് 2024/25 സാമ്പത്തിക വര്‍ഷങ്ങളിലേയ്ക്കുള്ള എബിറ്റ അനുമാനം 2.3%-0.3% താഴ്ത്തുന്നു.

വിലക്കുറവിലാണെങ്കിലും ഓഹരി സമ്മര്‍ദ്ദത്തിലാണ്. അതേസമയം ദീര്‍ഘകാലത്തില്‍ സ്‌റ്റോക്ക് മികച്ച പ്രകടനം നടത്തുമെന്ന് മോതിലാല്‍ ഓസ്വാള്‍ അനലിസ്റ്റുകള്‍ നിരീക്ഷിച്ചു.

നാലാം പാദ പ്രകടനത്തെ തുടര്‍ന്നുണ്ടാകുന്ന വിലയിടിവ്, മികച്ച വാങ്ങല്‍ അവസരം പ്രദാനം ചെയ്യും. ശക്തമായ ആഭ്യന്തര ഡിമാന്റ്, ശേഷി വിനിയോഗം, അടിസ്ഥാന സൗകര്യ രംഗത്തെ നിക്ഷേപം, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുന്നത്, ചരക്ക് വിലയിലെ മിതത്വം എന്നിവ അനുകൂല ഘടകങ്ങളാണ്. ഇവ കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കും.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് നാലാംപാദ സ്റ്റാന്റലോണ്‍ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനം ഇടിഞ്ഞിരുന്നു. 832 കോടി രൂപയാണ് കമ്പനി നേരിട്ട അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1601 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 5 ശതമാനം ഉയര്‍ന്ന് 19995 കോടി രൂപയായി. ഏകീകൃത തലത്തില്‍ നികുതി കഴിച്ചുള്ള ലാഭം 37 ശതമാനം ഇടിഞ്ഞ് 2,411 കോടി രൂപയാണ്. വരുമാനം 5 ശതമാനം ഉയര്‍ന്ന് 55,857 കോടി രൂപ.

അനുബന്ധ കമ്പനിയായ നോവെലിസ് അതേസമയം അറ്റവരുമാനം 82 ശതമാനമുയര്‍ത്തി 175 മില്യണ്‍ ഡോളറാക്കി. വരുമാനം 4.4 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. ക്രമീകരിച്ച എബിറ്റ ടണ്ണിന് 431 ഡോളറായപ്പോള്‍ ഫ്ലാറ്റ് റോള്‍ഡ് ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി 936 കെടിയാണ്.

എബിറ്റയില്‍ 1 ശതമാനത്തിന്റെ കുറവുണ്ടായി. ഹിന്‍ഡാല്‍കോ ബോര്‍ഡ് 3 രൂപ ലാഭവിഹിതത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

X
Top