സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

മൂല്യനിര്‍ണ്ണയം ന്യായമാകുമ്പോള്‍ ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാം

കൊച്ചി: ആഗോള ഇക്വിറ്റി വിപണികള്‍ തകര്‍ച്ചയിലാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. യുഎസില്‍ എസ്ആന്‍ഫ്പി 500 4.25 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ യൂറോപ്യന്‍, ഏഷ്യന്‍ വിപണികളും പിന്തുടര്‍ന്നു. ഉയരുന്ന യുഎസ് ബോണ്ട് യീല്ഡും ഡോളര്‍ സൂചികയും ഇന്ത്യന്‍ വിപണിയേയും ബാധിക്കുന്നുണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൈയ്യൊഴിഞ്ഞതോടെ ജൂലൈയിലെ ഉയരമായ 19979 ലെവലില്‍ നിന്നും നിഫ്റ്റി 3 ശതമാനം താഴ്ന്നു. വിപണിയെ ഉയര്‍ത്താന്‍ തക്കതായ ട്രിഗറുകളൊന്നും വിജയകുമാര്‍ ദര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇനിയൊരു തിരുത്തല്‍ മൂല്യനിര്‍ണ്ണയം ന്യായമാക്കുകയും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പ്രയോജനം നല്‍കുകയും ചെയ്യും.

കാപിറ്റല്‍ ഗുഡ്‌സ്,ബാങ്കിംഗ്,വാഹനം,നിര്‍മ്മാണം എന്നീ മേഖലകളിലെ ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാനാണ് നിര്‍ദ്ദേശം. ആഭ്യന്തര ഘടകങ്ങള്‍ വിപണിയെ ബാധിക്കുന്നതായി മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ അറിയിക്കുന്നു. ഉയരുന്ന പണപ്പെരുപ്പവും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഉദാഹരണം.

കൂടാതെ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ഇടിവും നിരക്കുയര്‍ത്തുമെന്ന യുഎസ് ഫെഡിന്റെ പ്രസ്താവനയും വിനയായി. 19525-19550 ഭേദിച്ചാല്‍ മാത്രമേ സാങ്കേതികമായി ബുള്ളിഷ് പ്രവണത പ്രകടമാകൂവെന്ന് തപ്‌സെ പറഞ്ഞു.

X
Top