കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

അനില്‍ അംബാനി വീണ്ടും കോടതിയിലേയ്ക്ക്; സെബിയുടെ 625 കോടി പിഴയും 5 വര്‍ഷത്തെ വിപണി വിലക്കും ചലഞ്ച് ചെയ്തു

മുംബൈ: അനില്‍ അംബാനിക്കും, അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും, നിക്ഷേപകര്‍ക്കും ഒക്‌ടോബര്‍ 18 (വെള്ളി) അതി നിര്‍ണായകമായി മാറുന്നു.

റിലയന്‍സ് ഹോം ഫിനാന്‍സുമായി (RHFL) ബന്ധപ്പെട്ട കേസില്‍ 26 വ്യക്തികളില്‍ നിന്ന് 625 കോടി രൂപ പിഴ ചുമത്തിയ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഉത്തരവ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും മറ്റ് സ്ഥാപനങ്ങളും ചലഞ്ച് ചെയ്തിരിക്കുകയാണ്. വിഷയം സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (എസ്എടി) ഒക്ടോബര്‍ 18ന് പരിഗണിക്കും.

റിലയന്‍സ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) പിങ്കേഷ് ഷാ എന്നിവരും സെബിയുടെ ഉത്തരവിനെ പ്രത്യേക ഹര്‍ജികളില്‍ ട്രിബ്യൂണലില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു സെബിയുടെ നടപടി. പിഴയ്ക്കു പുറമേ അനില്‍ അംബാനിയെ സെക്യൂരിറ്റീസ് വിപണിയില്‍ നിന്ന് സെബി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.

25 കോടി രൂപയായിരുന്നു അനില്‍ അംബാനിക്കു വിധിച്ച പിഴ. പ്രൊമോട്ടര്‍മാരുമായി ബന്ധമുള്ള വായ്പക്കാര്‍ക്ക് വായ്പ നല്‍കി റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് പണം തട്ടിയെന്നതായിരുന്നു ഓഗസ്റ്റ് 22 ലെ ഉത്തരവില്‍ സെബിയുടെ കണ്ടെത്തല്‍.

ഇതേത്തുടര്‍ന്ന് റെഗുലേറ്റര്‍ റിലയന്‍സ് ഹോം ഫിനാന്‍സിനെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് ആറ് മാസത്തേയ്ക്കും. വിലക്കിയിരുന്നു. റിലയന്‍സ് ഹോം ഫിനാന്‍സിന് 6 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ഉത്തരവ് അനില്‍ അംബാനിക്കും, അദ്ദേഹത്തിന്റെ കമ്പനികള്‍ക്കും ക്ഷീണമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുകയറാനുള്ള ശ്രമത്തിനിടെ അനിലിനെ ഓഹരി വിപണിയില്‍ നിന്ന് 5 വര്‍ഷത്തേയ്ക്ക് വിലക്കിയത് വന്‍ ചര്‍ച്ചയായിരുന്നു.

ഒക്ടോബര്‍ 15 പ്രകാരം, റിലയന്‍സ് ഹോം ഫിനാന്‍സിന്റെ വിപണിമൂല്യം 230 കോടി രൂപയാണ്.

റിലയന്‍സ് ഹോം ഫിനാന്‍സ് പ്രധാന മാനേജര്‍മാരുടെ സഹായത്തോടെ അംബാനി പണം തട്ടിയെടുക്കാന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തതായി സെബി അതിന്റെ 222 പേജുള്ള അന്തിമ ഉത്തരവില്‍ കണ്ടെത്തി.

അനില്‍ അംബാനിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കുള്ള വായ്പ എന്ന വ്യാജേനയായിരുന്നു ഈ നടപടിയെന്ന് സെബി കൂട്ടിച്ചേര്‍ക്കുന്നു.

റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ ഇത്തരം വായ്പാ രീതികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും, കോര്‍പ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും ചില ഉന്നതര്‍ ഇത്തരം കാര്യങ്ങള്‍ അവഗണിച്ചു.

അനില്‍ അംബാനി ചെയര്‍ പേഴ്‌സണ്‍ എന്ന പദവിയും, കമ്പനിയിലെ ശക്തമായ പരോക്ഷ ഓഹരി പങ്കാളിത്തവും തട്ടിപ്പിനായി ഉപയോഗിച്ചുവെന്നും കണ്ടെത്തലിലുണ്ട്.

X
Top