ക്രൂഡിന് വില ഗണ്യമായി കുറഞ്ഞു; തീരുവ കൂട്ടി അധികവരുമാനം നേടാൻ സർക്കാർയുഎസിന്റെ പകരച്ചുങ്കം: ചൈനീസ് ഇറക്കുമതി പ്രതിരോധിക്കാൻ സമിതിയെവച്ച് കേന്ദ്രംആഗോള സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമെന്ന് പീയുഷ് ഗോയല്‍കേരളത്തിന് ഈ വർഷം 39,876 കോടി കടമെടുക്കാംപെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ

യുഎസ് ബാങ്കിനുള്ള 131 കോടി പലിശയും അടച്ച് അനിൽ അംബാനി

വീണ്ടും വിപണികളുടെ ശ്രദ്ധ പിടിച്ചുപറ്റി അനിൽ അംബാനി. പിഴയും, പലിശയും സംബന്ധിച്ച് ഇന്ത്യൻ വിപണി റെഗുലേറ്റർ സെബിയുമായുള്ള വിവാദങ്ങൾക്കിടെയാണ് അനിൽ അംബാനി വീണ്ടും തിരിച്ചടവുകളുമായി കളം വാഴുന്നത്.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് നിലവിൽ പോർട്ട്‌ഫോളിയോയുടെ കടം ഒഴിവാക്കുന്ന തിരക്കിലാണ്.

ഈ വർഷം റിലയൻസ് ഗ്രൂപ്പിലെ നിരവധി കമ്പനികൾ കടരഹിത സ്റ്റാറ്റസ് കൈവരിച്ചിട്ടുണ്ട്. നിലവിൽ റിലയൻസ് പവറിന്റെ ഉപസ്ഥാപനമായ സമൽക്കോട്ട് പവർ ലിമിറ്റഡ് ആണ് ശ്രദ്ധ ആകർഷിക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പോർട്ട്- ഇംപോർട്ട് ബാങ്കിലെ ടേം ലോൺ പലിശയാണ് റിലയൻസ് പൂർണമായി അടച്ചത്. ഏകദേശം 15.48 മില്യൺ ഡോളർ (131 കോടി രൂപ) കുടിശിക തീർത്തെന്നാണ് സിഎൻബിസി ടിവി 18 റിപ്പോർട്ട് വ്യക്തമാക്കുന്നത്.

‘കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സമൽക്കോട്ട് പവർ ലിമിറ്റഡ് (സമാൽകോട്ട്) യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ എക്സ്പോർട്ട്- ഇംപോർട്ട് ബാങ്കുമായുള്ള ടേം ലോണിന്റെ ഡിഫോൾട്ടിൽ, അതിന്റെ കുടിശിക പലിശ പൂർണ്ണമായും അടച്ചിട്ടുണ്ട്.

നിലവിൽ റിലയൻസ് പവറിന്റെ വിപണി മൂല്യം 17,876 കോടി രൂപയാണ്.’- കമ്പനി റെഗുലേറ്ററി ഫയലിംഗിലും വ്യക്തമാക്കി.

കുടിശിക മുഴുവനായും തീർത്തതോടെ സമൽകോട്ട് കമ്പനിയുടെ ഗ്യാരന്റർ എന്ന നിലയിൽ റിലയൻസ് പവറിന്റെ വീഴ്ച ഇതോടെ പരിഹരിക്കപ്പെട്ടു. ഈ വർഷം സെപ്റ്റംബറിൽ റിലയൻസ് പവർ അതിന്റെ കടങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു.

നിലവിൽ കമ്പനി ഡെബ്റ്റ് ഫ്രീ സ്റ്റാറ്റസ് ഷൈകവശം വച്ചിരിക്കുന്നു. റിലയർസ് പവർ കടത്തിൽ നിന്ന് മുക്തമായി മാസങ്ങൾക്ക് ശേഷമാണ് പുതിയ വികസനം എന്നതും ശ്രദ്ധേയമാണ്. ഇതു റിലയൻസ് പവറിന്റെ ശേഷി വർധിപ്പിക്കുന്നു.

വ്യാജ രേഖകൾ സമർപ്പിച്ചതിനെ തുടർന്ന അടുത്തിടെ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI) റിലയൻസ് പവറിനെയും, അതിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് NU BESS ലിമിറ്റഡിനെയും തുടർ പദ്ധതികളിൽ നിന്നു വിലക്കിയിരുന്നു.

എന്നാൽ ഈ വിഷയം കോടതിയിൽ എത്തിയപ്പോൾ വിധി അനിൽ അംബാനിക്ക് അനുകൂലമായിരുന്നു. തുടർന്ന കമ്പനിക്ക് എതിരായ ഡീബാർമെന്റ് നോട്ടീസ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് എസ്ഇസിഐ അതിന്റെ ഭാവി ടെൻഡറുകളിൽ മൂന്ന് വർഷത്തേക്ക് പങ്കെടുക്കുന്നതിൽ നിന്ന് സ്ഥാപനങ്ങളെ വിലക്കിയത്.

ഇന്ത്യൻ, അന്തർദേശീയ വിപണികളിൽ പവർ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനും, നിർമ്മിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും, പരിപാലിക്കുന്നതിനും വേണ്ടി സ്ഥാപിച്ച കമ്പനിയാണ് റിലയൻസ് പവർ.

അനിൽ അംബാനിയുടെ നേതൃത്വത്തിയുള്ള റിലയൻസ് ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണിത്.

X
Top