സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

അരവിന്ദ് ആൻഡ് കമ്പനി ഐപിഒ വിലയേക്കാൾ 77% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

മുംബൈ: അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസീസ് ഓഹരി ഒക്‌ടോബർ 25ലെ ഐപിഒ വിലയേക്കാൾ 77.77 ശതമാനം പ്രീമിയത്തിൽ ലിസ്‌റ്റ് ചെയ്‌ത് മികച്ച അരങ്ങേറ്റം നടത്തി.

എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ഇഷ്യു വിലയായ 45 രൂപയ്‌ക്കെതിരെ 80 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.

ലിസ്റ്റിംഗിന് മുമ്പ്, ഗ്രേ മാർക്കറ്റ് പ്രീമിയം 18 രൂപയായിരുന്നു, ലിസ്റ്റിംഗ് വില 63 രൂപയായിരുന്നു. ഐപിഒ വഴി കമ്പനി 14.74 കോടി രൂപ സമാഹരിച്ചു.

ഓഫർ പൂർണ്ണമായും 32.76 ലക്ഷം ഷെയറുകളുടെ പുതിയ ഇഷ്യൂ ആയിരുന്നു, ഓഫർ ഫോർ സെയിൽ ഘടകമൊന്നും ഉണ്ടായിരുന്നില്ല.

ഇഷ്യുവിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്, 359.62 തവണ സബ്‌സ്‌ക്രൈബു ചെയ്‌തിരുന്നു.

റീട്ടെയിൽ നിക്ഷേപകർക്ക് അനുവദിച്ച ക്വാട്ടയുടെ 321.96 മടങ്ങ് വാങ്ങി, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കായി നീക്കിവെച്ച ഭാഗത്തിന് 436.15 മടങ്ങ് അപേക്ഷകരെത്തി.

അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസീസ് ബാർജുകൾ വാങ്ങുന്നതിനുള്ള മൂലധനച്ചെലവിനായി 11.02 കോടിയും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി 1.82 കോടിയും ചെലവഴിക്കും.

ബാക്കി തുകയായ 1.9 കോടി പബ്ലിക് ഇഷ്യൂ ചെലവുകൾക്കായി വിനിയോഗിക്കും.

X
Top