2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എയു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 343 കോടിയായി ഉയർന്നു

മുംബൈ: കിട്ടാക്കടങ്ങളിൽ ഉണ്ടായ ഇടിവിന്റെയും വായ്പാ വിതരണത്തിലെ ആരോഗ്യകരമായ വളർച്ചയുടെയും പിൻബലത്തിൽ ജൂലൈ-സെപ്റ്റംബർ പാദത്തിൽ എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ (എസ്എഫ്ബി) അറ്റാദായം 23 ശതമാനം ഉയർന്ന് 343 കോടി രൂപയായി വർധിച്ചു.

ജയ്പൂർ ആസ്ഥാനമായുള്ള വായ്പാ ദാതാവ് കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 279 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021 സെപ്റ്റംബർ പാദത്തിലെ 753 കോടിയിൽ നിന്ന് ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 44 ശതമാനം വർധിച്ച് 1,083 കോടി രൂപയായതായി എയു എസ്എഫ്ബി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

പ്രസ്തുത പാദത്തിൽ ബാങ്കിന്റെ മൊത്തവരുമാനം 1,597 കോടി രൂപയിൽ നിന്ന് 40.3 ശതമാനം ഉയർന്ന് 2,240 കോടി രൂപയായി. അതേസമയം വായ്പ ദാതാവിന്റെ മൊത്ത അഡ്വാൻസുകൾ ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 36,405 കോടി രൂപയിൽ നിന്ന് 52,452 കോടി രൂപയായി ഉയർന്നു.

2022 സെപ്‌റ്റംബർ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുൻ വർഷത്തെ 3.16 ശതമാനത്തിൽ നിന്ന് 1.90 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു.

X
Top