267 കോടി രൂപയ്ക്ക് പെനന്റ് ടെക്‌നോളജീസിന്റെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ബജാജ് ഫിനാൻസ് ഒരുങ്ങുന്നു. 2023 സാമ്പത്തിക വർഷത്തിൽ 74.28 കോടി രൂപ വിറ്റുവരവുള്ള പെനന്റ് ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് വ്യവസായത്തിന് സാങ്കേതിക സേവനങ്ങളും സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളും നൽകുന്ന കമ്പനിയാണ്.
ടെക്‌നോളജി റോഡ്‌മാപ്പ് ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നിക്ഷേപമാണിത്, ബജാജ് ഫിനാൻസ് അതിന്റെ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ബജാജ് ഫിനാൻസ് ഓഹരികൾ എൻഎസ്ഇയിൽ ഏകദേശം 1.5 ശതമാനം ഉയർന്ന് 8,152 രൂപയിലാണ് വ്യാപാരം നടന്നത്.
ബജാജ് ഫിനാൻസ് 100 രൂപ മുഖവിലയുള്ള 5.71 ലക്ഷം നിർബന്ധതിത കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറുകൾ (സീരീസ് എ സിസിപിഎസ്) ഏറ്റെടുക്കും. കൂടാതെ, പെന്നന്റിന്റെ പ്രമോട്ടർമാരിൽ നിന്നും നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 4.22 ലക്ഷം ഇക്വിറ്റി ഷെയറുകളും വാങ്ങും. ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനുള്ള സൂചനാ കാലയളവായി ബജാജ് ഫിനാൻസ് ഡിസംബർ 30 നിർദ്ദേശിച്ചിട്ടുണ്ട്.
ബജാജ് ഫിനാൻസിന്റെ രണ്ടാം പാദത്തിലെ (Q2FY24) വരുമാന പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഏറ്റെടുക്കൽ വാർത്ത വരുന്നത്. സ്ഥിരമായ ആസ്തി നിലവാരവും ശക്തമായ വായ്പാ വളർച്ചയും കൊണ്ട് നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി Q2FY24 അറ്റാദായത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ അറ്റ പലിശ വരുമാനവും (NII) ഉയരുന്നതായാണ് കാണുന്നത്.
2023-ൽ ഇതുവരെ, ബജാജ് ഫിനാൻസ് ഓഹരി വില 24 ശതമാനത്തിലധികം ഉയർന്നു, ഈ കാലഘട്ടത്തിൽ ഏകദേശം 9 ശതമാനം ഉയർന്ന ബെഞ്ച്മാർക്ക് നിഫ്റ്റി 50ന്റെ പ്രകടനത്തെ അത് മറികടക്കുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ ബജാജ് ഫിനാൻസ് ഓഹരി 37 ശതമാനം ഉയർന്നു.