Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ ബാങ്ക് നിക്ഷേപത്തില്‍ 15 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ ബാങ്കുകളുടെ നിക്ഷേപം ജൂണ്‍ 16 ന് 15.2 ശതമാനം ഉയര്‍ന്ന് 57.83 ലക്ഷം കോടി രൂപയായി. വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് ഡെബ്റ്റ് സെക്യൂരിറ്റികളുടെ യീല്‍ഡ് വര്‍ധിപ്പിച്ചതായും വില താഴ്ത്തിയതായും ഡീലര്‍മാര്‍ പറയുന്നു.

പലിശ നിരക്ക് ഉയരുമ്പോള്‍, യീല്‍ഡ് ഉയരുകയും വില കുറയുകയും ചെയ്യുന്നു. ബോണ്ട് വരുമാനവും വിലകളും വിപരീത ദിശകളിലേക്ക് നീങ്ങുന്ന ദ്വന്ദ്വങ്ങളാണ്. കണക്കുകള്‍ പ്രകാരം, 2022 ജൂണ്‍ 17 ലെ 6.6 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂണ്‍ 16 ന് നിക്ഷേപം 15.2 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

2022 ജൂണ്‍ 17 ന് 50.21 ലക്ഷം കോടി രൂപയും 2021 ജൂണ്‍ 18 ന് 47.11 ലക്ഷം കോടി രൂപയുമായിരുന്ന ബാങ്കുകളുടെ നിക്ഷേപം ജൂണ്‍ 16 ന് 57.83 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ യീല്‍ഡില്‍ അടുത്തിടെയുണ്ടായ ഇടിവ് ബാങ്കുകളെ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. മാര്‍ക്ക്-ടു-മാര്‍ക്കറ്റ് (എംടിഎം) നേട്ടങ്ങള്‍ കാരണമാണിത്.

നിലവിലെ വിപണി വിലകളെ അടിസ്ഥാനമാക്കി ആസ്തികള്‍ മൂല്യനിര്‍ണ്ണയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു അക്കൗണ്ടിംഗ് ഉപകരണമാണ് എംടിഎം. സെക്യൂരിറ്റികളിലെ യീല്‍ഡ് ഉയരുമ്പോഴെല്ലാം, നിക്ഷേപകര്‍ക്ക് ‘എംടിഎം നഷ്ടം’നേരിടുകയും യീല്‍ഡ് കുറയുമ്പോള്‍ അവര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ഈ സെക്യൂരിറ്റികളിലെ യീല്‍ഡ് കുറയാന്‍ തുടങ്ങിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നിരക്ക് വര്‍ദ്ധനവ് ആരംഭിക്കുന്നതിന് മുമ്പ്, ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ് 7.12 ശതമാനമായിരുന്നു.കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 7.60 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ നിരക്ക് വര്‍ദ്ധനവിന് മുമ്പ് ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ്7.27 ശതമാനമായിരുന്നു.

ഏപ്രില്‍ 6 ന് ഇത് 7.20 ശതമാനമായി കുറഞ്ഞു.

X
Top