ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാകാന്‍’ ഒരുങ്ങി കൊച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രൈമാസ അറ്റാദായത്തിൽ ഇടിവ്

മുംബൈ: ഏകികൃത അറ്റാദായത്തിൽ 22% ഇടിവ് രേഖപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ. 561 കോടി രൂപയാരുന്നു വായ്പ ദാതാവിന്റെ ഒന്നാം പാദ ലാഭം. സമാനമായി മൊത്ത വരുമാനം 4 ശതമാനം ഇടിഞ്ഞ് 11,124 കോടി രൂപയായി കുറഞ്ഞു. എന്നാൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) 29 ശതമാനം വർധിച്ച് 4,072 കോടി രൂപയായപ്പോൾ അറ്റ പലിശ മാർജിൻ 2.55 ശതമാനമാണ്.

ആദ്യ പാദത്തിൽ ബിഒഐയുടെ പ്രവർത്തന ലാഭം 21 ശതമാനം ഇടിഞ്ഞ് 2,183 കോടി രൂപയായി. കൂടാതെ നികുതിക്ക് മുമ്പുള്ള മൊത്തം പ്രൊവിഷനുകൾ 1,322 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും, കിട്ടാക്കടത്തിനുള്ള വ്യവസ്ഥകൾ വർഷം തോറും 49% ഉയർന്ന് 1,304 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2022 ജൂൺ 30 ലെ കണക്കനുസരിച്ച് 44,415 കോടി രൂപയായി ഉയർന്നു. അതേസമയം മൊത്ത എൻപിഎ അനുപാതം 9.30% ആയിരുന്നു

അവലോകന പാദത്തിൽ ബാങ്കിന്റെ നിക്ഷേപം വർഷം തോറും 3% വർദ്ധിച്ച് 6,40,734 കോടി രൂപയായപ്പോൾ, അഡ്വാൻസുകൾ 19% വർധിച്ച് 4,42,703 കോടി രൂപയായി. ബാങ്കിന്റെ മൊത്തം മൂലധന പര്യാപ്തത അനുപാതം (CRAR) 15.61% ആയിരുന്നപ്പോൾ സിഇടി-1 അനുപാതം 12.86% ആയിരുന്നു.

ഒരു പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യൻ സർക്കാരിന് ബാങ്കിൽ 81.41 ശതമാനം ഓഹരിയുണ്ട്. ബുധനാഴ്ച്ച ബിഎസ്‌ഇയിൽ ബാങ്കിന്റെ ഓഹരി 2.85 ശതമാനം ഇടിഞ്ഞ് 49.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top