സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആര്‍ബിഐ പണലഭ്യത സൂചനകള്‍ക്കായി കാതോര്‍ത്ത് ബാങ്കര്‍മാര്‍

മുംബൈ: പോളിസി പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ടെങ്കിലും, പണലഭ്യതസൂചനകള്‍ക്കായി റിസര്‍വ് ബാങ്ക് നയ അവലോകനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബാങ്കര്‍മാര്‍. ബാങ്കുകള്‍ അവരുടെ മിച്ച പണലഭ്യത റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) സൂക്ഷിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പണകമ്മി സാധ്യത ഒഴിവാക്കാനായിരുന്നു അത്.

ബാങ്കിംഗ് ലിക്വിഡിറ്റി മിച്ചം 2.4 ട്രില്യണ്‍ രൂപയായി (29.06 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതിനെത്തുടര്‍ന്ന് 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോ ലേലത്തിലൂടെ 2 ട്രില്യണ്‍ രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചു. എന്നാല്‍ ബാങ്കുകള്‍ ആ തുകയുടെ നാലിലൊന്ന് മാത്രമാണ് നിക്ഷേപിച്ചത്. 1 ട്രില്യണ്‍ രൂപയുടെ രണ്ടാമത്തെ വിആര്‍ആര്‍ആര്‍ ലേലം തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും ഇത്തവണയും അത് പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തില്ല.

അതേസമയം തിങ്കളാഴ്ച പണലഭ്യത മിച്ചം 2.3 ട്രില്യണ്‍ രൂപയാണ്. മെയ് ആദ്യം, പണലഭ്യത മിച്ചം അപ്രതീക്ഷിതമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് ഓവര്‍നൈറ്റ്‌നിരക്കുകള്‍ ഉയര്‍ന്നിരുന്നു.ഇതോടെ ബാങ്കുകള്‍ വിപണിയില്‍ നിന്നും കടമെടുക്കാന്‍ നിര്‍ബന്ധിതരായി.

X
Top