കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

ഇഎംഐ തെറ്റിയ വാഹനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്നത് മൗലികാവകാശ ലംഘനമെന്ന് പറ്റ്‌ന ഹൈക്കോടതി, പിടിച്ചെടുക്കലിന് റിക്കവറി ഏജന്റുമാരെ നിയോഗിക്കാന്‍ പാടില്ല

പറ്റ്‌ന: ഇഎംഐ തെറ്റിയ വാഹനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്ന, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പറ്റ്‌ന ഹൈക്കോടതി. റിക്കവറി ഏജന്റുകളെ വിട്ട് വാഹനങ്ങള്‍ പിടിച്ചെടുത്ത ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതി 50,000 രൂപ വീതം പിഴ ചുമത്തി. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജസ്റ്റിസ് രാജീവ് രഞ്ജന്‍ പ്രസാദ് മെയ് 19 ന് പുറപ്പെടുവിച്ച വിധിന്യായം പറയുന്നു.

ലോണ്‍ റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം സാമ്പത്തിക സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് ആര്‍ബിഐ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ പല ധനകാര്യ സ്ഥാപനങ്ങളും വായ്പ തിരിച്ചുപിടിക്കാനുള്ള ജോലികള്‍ ഒരു മൂന്നാം കക്ഷിയ്ക്ക് മറിച്ചുനല്‍കിയിരിക്കയാണ്. എന്നാല്‍ വായ്പ തിരിച്ചുപിടിക്കുന്നതിനിടയില്‍ ഏജന്റുമാര്‍ സ്വീകരിക്കുന്ന അനിഷ്ടകരമായ പ്രവൃത്തികള്‍ക്ക് വാണിജ്യ, സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍, രാജ്യമൊട്ടാകെ ശാഖകളുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ ഉത്തരവാദിയാകും.

കോവിഡാനന്തരം എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ വായ്പ തിരിച്ചുപിടിക്കല്‍ നിരക്ക് 95 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതിനനുസരിച്ച് ഉപഭോക്തൃ പീഡന പരാതികളും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായെത്തിയത്.

ഏജന്റുമാര്‍, പണം കടം വാങ്ങിയ ആളുടേയോ അവരുടെ പരിചയക്കാരുടെയോ സ്വകാര്യതയില്‍ കടന്നുകയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്.
സോഷ്യല്‍ മീഡിയ പോലുള്ള പൊതു ചാനലുകളിലൂടെയുള്ള അപമാനവും ഭീഷണിയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു. കൂടാതെ, കാലാവധി കഴിഞ്ഞ വായ്പകളെക്കുറിച്ച് സംസാരിക്കാന്‍ ഏജന്റ് വൈകിട്ട് 7 മണിക്ക് ശേഷമോ രാവിലെ 8 മണിക്ക് മുമ്പോ വിളിക്കരുത്.

വായ്പ വിതരണത്തിലും തിരിച്ചടവ് പ്രക്രിയയിലും ഒരു മൂന്നാം കക്ഷി ഇടപാടുകളും പാടില്ലെന്നും ആര്‍ബിഐ പറഞ്ഞു. വായ്പയെടുക്കുന്നയാളുടെ സമ്മതമില്ലാതെ അവരുടെ അവരുടെ ക്രെഡിറ്റ് പരിധി ഉയര്‍ത്താനും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല.

X
Top