ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്ഇന്ത്യ–യുഎസ് വ്യാപാരം 500 ബില്യൻ ഡോളറിലേക്ക്22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി: മന്ത്രി പി രാജീവ്വിഴിഞ്ഞത്തേക്ക്‌ അഞ്ചുമാസത്തിൽ എത്തിയത് 170 കപ്പലുകൾആഗോള കമ്പനികൾ ഉത്പന്നങ്ങൾ തേടി ഇന്ത്യയിലേക്ക്

ട്രംപ് അലുമിനിയം തീരുവ കൂട്ടിയത് തിരിച്ചടിയായത് യുഎസിലെ ബിയര്‍ കമ്പനികള്‍ക്ക്

സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്ക് കൂടി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ നെഞ്ചിടിക്കുന്നത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്.

അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്. അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ അലുമിനിയത്തിന്‍റെ വില വര്‍ദ്ധിക്കും.

ഇത് അമേരിക്കയിലെ മൊത്തം ബിയര്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകും.

ഇതാദ്യമായല്ല അലുമിനിയം തീരുവ ഉണ്ടാക്കുന്ന പൊല്ലാപ്പ് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളെ വലക്കുന്നത്. 2018ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് 10% തീരുവയാണ് അലുമിനിയം ഇറക്കുമതിക്ക് ചുമത്തിയത്.

അന്നുതന്നെ ഇത് നിരവധി ബിയര്‍ നിര്‍മാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. പക്ഷേ ഇപ്പോഴാകട്ടെ ഒറ്റയടിക്ക് 25 ശതമാനം തീരുവയാണ് അലുമിനിയത്തിന്‍റെ മുകളില്‍ ട്രംപ് ചുമത്തിയിരിക്കുന്നത്.

2018 ല്‍ ഏര്‍പ്പെടുത്തിയ അലുമിനിയം തീരുവ കാരണം മൊത്തം ബിയര്‍ നിര്‍മ്മാണ മേഖലയ്ക്ക് 1.4 ബില്യണ്‍ ഡോളറിന്‍റെ അധിക ചെലവാണ് ഉണ്ടായത്. കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് ക്രമേണ കരകയറി വരികയായിരുന്ന അമേരിക്കയിലെ ബിയര്‍ വ്യവസായത്തിന് മേല്‍ പതിച്ച വലിയൊരു ആഘാതമായാണ് പുതിയ ഇറക്കുമതി തീരുവയെ ബിയര്‍ നിര്‍മ്മാതാക്കള്‍ കണക്കാക്കുന്നത്.

അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുകയും അത് അലുമിനിയം ക്യാനുകളുടെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലേക്ക് നയിച്ചാല്‍ സ്വാഭാവികമായും ബിയര്‍ വിലയും വര്‍ദ്ധിക്കും.

വന്‍കിട ബിയര്‍ കമ്പനികള്‍ക്ക് താല്‍ക്കാലികമായെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കിലും അമേരിക്കയിലെ ചെറുകിട ബിയര്‍ നിര്‍മാതാക്കളെ ആയിരിക്കും തീരുവ വര്‍ദ്ധന വലിയതോതില്‍ ബാധിക്കുക.

ഉടനടി തീരുവ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അമേരിക്കയിലെ ബിയര്‍ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാനുകള്‍ക്ക് പകരം പുതിയ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താനും കമ്പനികള്‍ ശ്രമിച്ചേക്കും എന്നാണ് സൂചന.

X
Top