സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സാമ്പത്തിക മാന്ദ്യം നിഫ്റ്റി വരുമാനത്തെ ബാധിക്കുമെന്ന് ബോഫ, ലക്ഷ്യം 18,000

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം, പ്രത്യേകിച്ച് ഐടി മേഖലയിലേത്, ഗ്രാമീണ പുനരുജ്ജീവനത്തിലെ കാലതാമസം, നഗര ഡിമാന്‍ഡ് എന്നിവ വിപണി ചലനങ്ങളില്‍ പ്രകടമാണെന്ന് ആഗോള ബ്രോക്കറേജ് മേജര്‍ ബോഫ. ഈ ഘടകങ്ങള്‍ നിഫ്റ്റിയുടെ വളര്‍ച്ച 17 -40 ശതമാനം വരെ താഴ്ത്തും.

വരുമാനം 2023 ല്‍ സ്ഥിരമാകും. 18,000 ലെവലാണ് ബോഫ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്. ഈ ലെവലില്‍ നിക്ഷേപകര്‍ ലാഭമെടുക്കണം.

അതേസമയം നിഫ്റ്റി 16,000 ത്തിലേയ്ക്ക് വീഴുമ്പോഴാണ് വാങ്ങല്‍ തുടങ്ങേണ്ടത്. പ്രതീക്ഷകുറഞ്ഞ മേഖല ഐടിയാണ്. ഐടി മേഖലയ്ക്ക് അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്.

ഉപഭോക്തൃ ഉത്പന്നങ്ങള്‍, വിവേചനാധികാര ഉത്പന്നങ്ങള്‍,ടെലികോം എന്നിവയാണ് അണ്ടര്‍വെയ്റ്റ് റേറ്റിംഗ് കിട്ടിയ മറ്റ മേഖലകള്‍. ധനകാര്യം, വ്യാവസായികം, സിമന്റ്, സ്റ്റീല്‍, തിരഞ്ഞെടുത്ത ഓട്ടോ (ഇരുചക്ര വാഹനങ്ങള്‍), യൂട്ടിലിറ്റികള്‍, ഹെല്‍ത്ത് കെയര്‍ എന്നിവ മെച്ചപ്പെടും.

ഊര്‍ജ്ജമേഖലയ്ക്ക് ബോഫ നോര്‍മല്‍ റേറ്റിംഗ് നല്‍കുന്നു.

X
Top