2035-ഓടെ രാജ്യത്തെ വൈദ്യുതിയുടെ ഭൂരിഭാഗവും ഇലക്‌ട്രിക് വാഹനങ്ങൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

10,644 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ബിപിസിഎല്‍, വരുമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല എണ്ണ സംസ്‌ക്കരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 10,644 കോടി രൂപയാണ് ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 6147.94 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

തുടര്‍ച്ചയായി 55 ശതമാനം വര്‍ധനവാണ് അറ്റാദായത്തിലുണ്ടായത്. വരുമാനം 7.3 ശതമാനം ഇടിഞ്ഞ് 1.28 ലക്ഷം കോടി രൂപയായി. അറ്റാദായവും വരുമാനവും പ്രതീക്ഷിച്ചതിലും കൂടുതലാണ്.

6849.80 കോടി രൂപ അറ്റാദായവും 1.12 ലക്ഷം കോടി രൂപ വരുമാനവുമാണ് കണക്കുകൂട്ടിയിരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വിപണി വില്‍പ്പന 12.75 ദശലക്ഷം മെട്രിക് ടണ്‍ (ദശലക്ഷം മെട്രിക് ടണ്‍) ആയി ഉയര്‍ന്നു. മോട്ടോര്‍ സ്പിരിറ്റില്‍ (എംഎസ്) 6.12 ശതമാനവും ഹൈ സ്പീഡ് ഡീസലില്‍ (എച്ച്എസ്ഡി) 5.95 ശതമാനവും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തില്‍ (എടിഎഫ്) 14.18 ശതമാനവും വര്‍ദ്ധനവാണുണ്ടായത്.

ഇത് വില്‍പനയെ നയിച്ചു. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് കഴിഞ്ഞവര്‍ഷം കമ്പനിയെ ബാധിച്ചിരുന്നു. ഇതോടെ 2023 ഒന്നാംപാദത്തില്‍ 6147.94 കോടി രൂപയുടെ അറ്റ നഷ്ടം സഹിക്കേണ്ടി വന്നു.

X
Top