
ഡൽഹി: 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത നികുതിക്ക് മുമ്പുള്ള ലാഭമായ 1,996.14 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ കമ്പനി 7,687.73 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഇതോടെ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബിപിസിഎൽ) ഓഹരികൾ 3.66 ശതമാനം ഇടിഞ്ഞ് 324 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
കമ്പനിയുടെ അറ്റ വിൽപ്പന (എക്‌സൈസ് തീരുവ ഒഴികെ) മുൻ വർഷത്തെ ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 70,921.28 കോടി രൂപയിൽ നിന്ന് 70.7% ഉയർന്ന് 121,065.89 കോടി രൂപയായി. അതേപോലെ അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 66.32 ശതമാനം ഉയർന്ന് 146,533.79 കോടി രൂപയായി.
22.12 ശതമാനമാണ് കമ്പനിയുടെ വിൽപ്പന വളർച്ച. കയറ്റുമതി വിൽപന 64.52% ഉയർന്ന് 0.51 എംഎംടിയായി. 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ കോർപ്പറേഷന്റെ വിപണി വിൽപ്പന 11.76 എംഎംടിയായിരുന്നു. കോർപ്പറേഷന്റെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (GRM) ബാരലിന് $27.51 ആണ്.
ക്രൂഡ് ഓയിൽ ശുദ്ധീകരണത്തിലും പെട്രോളിയം ഉൽപന്നങ്ങളുടെ വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന രണ്ടാമത്തെ വലിയ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനിയാണ് ബിപിസിഎൽ, എണ്ണ, വാതക വ്യവസായത്തിന്റെ അപ്‌സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിൽ കമ്പനിക്ക് ഗണ്യമായ സാന്നിധ്യമുണ്ട്.