ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്നും നാളെയും കൊച്ചിയിൽഇൻവെസ്റ്റ് കേരള: തുടർ നടപടിക്ക് സംവിധാനംഇൻവെസ്റ്റ് കേരള: ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺനവകേരളം; വ്യവസായ കേരളംയുഎസ് താരിഫ് ഇന്ത്യന്‍ ജിഡിപിയില്‍ ഇടിവുണ്ടാക്കുമെന്ന് എസ്ബിഐ

ബിഎസ്എൻഎൽ ലാഭം: മൂന്നിലൊന്നും കേരളത്തിന്റെ സംഭാവന

ന്നര പതിറ്റാണ്ടിലേറെ കാലത്തെ വലിയൊരു ഇടവേളയ്ക്കു ശേഷം പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ, മുഖ്യ പ്രവർത്തനങ്ങളിൽ നിന്നും ലാഭം രേഖപ്പെടുത്തിയതിൽ കേരളത്തിന്റെയും ഗണ്യമായ സംഭവാനയുണ്ട്.

2007നു ശേഷം ഇതാദ്യമായി ബിഎസ്എൻഎൽ കമ്പനിയൊന്നാകെ ഒരു സാമ്പത്തിക പാദത്തിനിടെ ലാഭം രേഖപ്പെടുത്തുമ്പോൾ അതിലേക്ക് മൂന്നിലൊന്നും സംഭാവന ചെയ്തത് കേരളമാണ്.

ഈയൊരു പശ്ചാത്തലത്തിൽ ബിഎസ്എൻഎൽ കേരള സർക്കിളിന്റെ പ്രകടനവും കമ്പനിയൊന്നാകെ വീണ്ടും ലാഭത്തിലേക്ക് മുന്നേറാൻ സഹായിച്ച പ്രധാന ഘടകങ്ങളും അറിയാം.

സ്ഥിരതയാർന്ന പ്രകടനവുമായി കേരളം
നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2024-25) മൂന്നാം പാദത്തിൽ (2024 ഒക്ടോബർ – ഡിസംബർ) രാജ്യമെമ്പാടുമായി ബിഎസ്എൻഎൽ നേടിയ ലാഭം 262 കോടി രൂപയാണ്. ഇതിൽ 80 കോടി രൂപയും സംഭാവന ചെയ്തത് കേരള സർക്കിളിൽ നിന്നാകുന്നു.

ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് സാമ്പത്തിക പാദങ്ങൾ അഥവാ ഒൻപത് മാസത്തെ കാലയളവിൽ ബിഎസ്എൻഎൽ കേരളാ ഘടകത്തിന്റെ ലാഭം 114 കോടി രൂപയിലേക്ക് ഉയർന്നു. അതുപോലെ കഴിഞ്ഞ സാമ്പത്തിക വർഷവും (2023-24) ബിഎസ്എൻഎൽ കേരള സർക്കിൾ ലാഭം കരസ്ഥമാക്കിയിരുന്നു.

അത്തവണ കേരളത്തിൽ നിന്നും ബിഎസ്എൻഎൽ നേടിയ വരുമാനം 1,859 കോടി രൂപയും ലാഭം 90 കോടി രൂപയും വീതമാണ് രേഖപ്പെടുത്തിയത്.

അതേസമയം രാജ്യത്ത് തന്നെ ബിഎസ്എൻഎല്ലിന് കീഴിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടെലികോം സർക്കിളാണ് കേരളത്തിലേത്. വളരെ ശക്തമായ പ്രകടനം സ്ഥിരതയാർന്ന നിലയിൽ പുറത്തെടുക്കാൻ കേരളത്തിന് കഴിയുന്നു എന്നതും സിവശേഷതയാണ്.

മൊബൈൽ ഉപഭോക്താക്കളുടെ രജിസ്ട്രേഷനിൽ കേരളം കുതിച്ചുച്ചാട്ടം നടത്തിയിരുന്നു. സമീപകാലത്ത് സ്വകാര്യ ടെലികോം കമ്പനികൾ‌ നിരക്ക് വർധിപ്പിച്ചതും ബിഎസ്എൻഎല്ലിന് തുണയേകി. ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് താരതമ്യേന താഴ്ന്ന വരിസംഖ്യ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ നെറ്റ്‍വർക്കിലേക്ക് മടങ്ങിയെത്തിയത്.

ഇതിനു പുറമെ അതിവേഗ ഇന്റർനെറ്റ് സേവനമായ ‘ഫൈബർ ടു ദി ഹോം’ അഥവാ എഫ്ടിടിഎച്ച് വിഭാഗത്തിൽ ബിഎസ്എൻഎല്ലിന് മുന്നേറാൻ സാധിച്ചതും ലാഭക്ഷത വർധിപ്പിക്കാൻ തുണയേകുന്നുണ്ട്.

ഇതിലൂടെ രണ്ടാം സാമ്പത്തിക പാദത്തേക്കാൾ 18 ശതമാനത്തിലധികം വരുമാന വർധന കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. കൂടാതെ ജീവനക്കാരുടെ എണ്ണം കുറച്ചതും പണം ഈടാക്കാതെ സ്പെക്ട്രം അനുവദിച്ചതും 2019നു ശേഷം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്ന് പുനരുജ്ജീവന സഹായ പദ്ധതികളും നേട്ടത്തിലേക്ക് മടങ്ങിയെത്താൻ ബിഎസ്എൻഎല്ലിനെ സഹായിച്ചിട്ടുണ്ട്.

4-ജി ടവറുകൾ 5,000 കവിഞ്ഞു
രാജ്യമെമ്പാടും 4-ജി സാങ്കേതിവിദ്യയിൽ അധിഷ്ഠിതമായ ടെലികോം സേവനം നൽകാൻ കഴിയുന്നതോടെ ബിഎസ്എൻഎല്ലിന് പഴയകാല പ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

സ്വകാര്യ മേഖലയേക്കാൾ ഏറെ വൈകിയെങ്കിലും 4-ജിയിലേക്കുള്ള പരിവർത്തനം വേഗത കൈവരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ സ്ഥാപിക്കുന്ന 4-ജി ടവറുകളുടെ എണ്ണം 5,000 കവിഞ്ഞതായി 2025 ഫെബ്രുവരി ആറിന് ബിഎസ്എൻഎൽ കേരള സർക്കിൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. രാജ്യവ്യാപകമായി 65,000 സൈറ്റുകളിലും 4-ജി ടവർ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം 2025 ജൂൺ മാസത്തോടെ രാജ്യമെമ്പാടും ഒരു ലക്ഷം 4-ജി മൊബൈൽ ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

മികച്ച നിലയിൽ രാജ്യവ്യാപകമായി 4-ജി സേവനം നൽകാൻ കഴിയുന്നതോടെ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുതിച്ചുച്ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതുപോലെ മടങ്ങിവരുന്ന ഉപഭോക്താക്കളെ നിലനിർത്തുന്നതിനും സാങ്കേതികവിദ്യ സമയബന്ധിതമായി പരിഷ്കരിക്കുന്നതിന്റെയും ഭാഗമായി 5-ജി സേവനവും വൈകില്ലെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കുന്നു.

ഇപ്പോൾ സ്ഥാപിക്കുന്ന തദ്ദേശീയ നിർമിത 4-ജി ടവറുകളെ അതിവേഗത്തിൽ 5-ജിയിലേക്ക് പരിവർത്തനം ചെയ്യാനാകുമെന്നാണ് റിപ്പോർട്ട്.

X
Top