
മുംബൈ: ആകാശ് എജ്യുക്കേഷണൽ വാങ്ങുന്നതിനുള്ള 950 മില്യൺ ഡോളറിന്റെ ഇടപാടിന്റെ ഭാഗമായി ബ്ലാക്ക്‌സ്റ്റോൺ ഇങ്കിന് 19 ബില്യൺ രൂപ (234 മില്യൺ ഡോളർ) നൽകി ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസ്. ഇതോടെ കമ്പനി സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന് നൽകാനുള്ള മുഴുവൻ കുടിശ്ശികയും തീർത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
2021 ഏപ്രിലിൽ ബൈജൂസ് ഏറ്റെടുത്ത ലേണിംഗ് സെന്റർ ശൃംഖലയിൽ ബ്ലാക്ക്‌സ്റ്റോണിന് ഏകദേശം 38 ശതമാനം ഓഹരികൾ ഉണ്ടായിരുന്നു. ഏറ്റെടുക്കൽ ഇടപാട് പൂർത്തിയാക്കുന്നതിനിടയിൽ ബ്ലാക്ക്‌സ്റ്റോൺ ഒഴികെയുള്ള ആകാശിന്റെ എല്ലാ ഷെയർഹോൾഡർമാർക്കും ബൈജൂസ് പണം നൽകിയിരുന്നു.
22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ജനപ്രിയ എഡ്യൂ-ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ നഷ്ടം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കുടിശ്ശിക തീർപ്പാക്കിയത്. ടൈഗർ ഗ്ലോബൽ പിന്തുണയുള്ള ബൈജുസിന്റെ നഷ്ടം 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 574.06 ദശലക്ഷം ഡോളറായി ഉയർന്നിരുന്നു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വിജയത്തിന്റെ പ്രതീകങ്ങളിലൊന്നായി മാറിയ ബൈജൂസ് 2022 സാമ്പത്തിക വർഷത്തിൽ ആകാശ്, യു.എസ്. ആസ്ഥാനമായുള്ള എപ്പിക്, കിഡ്‌സ് കോഡിംഗ് പ്ലാറ്റ്‌ഫോം ടിങ്കർ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമായ ഗ്രേറ്റ് ലേണിംഗ് ആൻഡ് എക്‌സാം തുടങ്ങിയ കമ്പനികളെ ഏറ്റെടുക്കാൻ 2.5 ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്.