സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചുപുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കിഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

കേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജി

തിരുവനന്തപുരം: ഗ്രാമീണ യുവതീ-യുവാക്കൾക്ക് തൊഴിൽപരിശീലനം നൽകാനുള്ള കേന്ദ്രപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പുനടന്നെന്ന് സി.എ.ജി.യുടെ കണ്ടെത്തൽ. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ.)യുടെ ഭാഗമായി തൊഴിൽപരിശീലനത്തിനുള്ള സ്വകാര്യസ്ഥാപനങ്ങളെ നിശ്ചയിച്ചതിലാണ് ക്രമക്കേട്.

വ്യാജരേഖ നൽകിയും വ്യാജനിയമനം നടത്തിയും സ്വകാര്യസ്ഥാപനങ്ങൾക്ക് അനർഹമായ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കി. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും വ്യാഴാഴ്ച നിയമസഭയിൽവെച്ച റിപ്പോർട്ടിൽ സി.എ.ജി. ആവശ്യപ്പെട്ടു.

ദരിദ്രകുടുംബങ്ങളിൽനിന്നുള്ള 15-35 പ്രായമുള്ള ഗ്രാമീണ യുവതീ-യുവാക്കൾക്ക് നൈപുണി പരിശീലനവും സ്ഥിരവരുമാനമുള്ള തൊഴിലും ഉറപ്പാക്കാനുള്ളതാണ് ഡി.ഡി.യു-ജി.കെ.വൈ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ വിഹിതം വഹിക്കുന്ന പദ്ധതിക്ക് കുടുംബശ്രീയാണ് നോഡൽ ഏജൻസി.

കേന്ദ്രമാർഗരേഖയ്ക്കു വിരുദ്ധമായി വഞ്ചന നടന്നെന്നും ഇതു കണ്ടെത്തുന്നതിൽ കുടുംബശ്രീ പരാജയപ്പെട്ടെന്നുമാണ് സി.എ.ജി.യുടെ നിരീക്ഷണം.

2014-22 കാലയളവിൽ 61,459 പേർക്ക് പരിശീലനം നൽകി. ഇതിൽ 35,741 പേർക്ക് നിയമനവും ലഭിച്ചു. എന്നാൽ, നിയമനരേഖകളിൽ 32 ശതമാനവും വ്യാജമാണെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ.

വഞ്ചനാപരമായ പ്രവൃത്തികളിൽ ഏർപ്പെട്ട കമ്പനികൾക്ക് 28.23 കോടിരൂപയുടെ പദ്ധതികൾ നൽകി. അർഹതയില്ലാത്ത കമ്പനികൾക്ക് 23.99 കോടിരൂപയുടെയും പദ്ധതികൾ നൽകി.

ചില കമ്പനികൾക്ക് യോഗ്യതയിൽ കവിഞ്ഞ് 12.26 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും തെളിഞ്ഞു.

X
Top