Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സിമന്റ് വില വർദ്ധിപ്പിക്കാൻ നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു

കൊച്ചി: ഏറെക്കാലമായി നേരിടുന്ന പ്രവർത്തനനഷ്‌ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വർദ്ധിപ്പിക്കാൻ സിമന്റ് നിർമ്മാണക്കമ്പനികൾ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകർച്ച, അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധനമൂലമുള്ള ഉയർന്ന ഉത്‌പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.

ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവർഷം തന്നെ കമ്പനികൾ 3.5 മുതൽ 4 ശതമാനം വരെ വിലവർദ്ധിപ്പിച്ചേക്കുമെന്ന് കെയർഎഡ്‌ജ് റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം സിമന്റ് ഡിമാൻഡിൽ 8-9 ശതമാനം വർദ്ധനയും കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ട്.

ബാഗിന് 25-30 രൂപവരെ വിലവർദ്ധന നടപ്പുവർഷമുണ്ടാകും. 2020-21വർഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവർദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞപാദത്തിൽ അംബുജ സിമന്റ്‌സിന്റെ ലാഭമാർജിൻ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു.

അൾട്രാടെക്കിന്റേത് 13.4 ശതമാനത്തിൽ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്‌സിന്റേത് 15.1 ശതമാനത്തിൽ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്‌ന്നിരുന്നു.

X
Top