കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വായ്പാ വിതരണം കാര്യക്ഷമമാക്കാൻ വാണിജ്യ ബാങ്കുകൾ പുതുതന്ത്രങ്ങൾ മെനയുന്നു

കൊച്ചി: വിപണിയിൽ പണ ലഭ്യത കുറഞ്ഞതോടെ വായ്പാ വിതരണം കാര്യക്ഷമമാക്കാൻ വാണിജ്യ ബാങ്കുകൾ പുതുതന്ത്രങ്ങൾ മെനയുന്നു. സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ വായ്പാ ആവശ്യത്തിൽ മുൻപൊരിക്കലുമില്ലാത്ത വളർച്ചയാണ് ദൃശ്യമാകുന്നതെന്ന് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം മുഖ്യ പലിശ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെങ്കിലും വായ്പകളുടെ ആവശ്യത്തിൽ യാതൊരു കുറവുമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

ഈടില്ലാ വായ്പകളുടെ വിതരണത്തിൽ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ‌ഏർപ്പെടുത്തിയതോടെ സ്വർണ, പ്രോപ്പർട്ടി, വാഹന വായ്പകൾ കൂടുതലായി വിതരണം ചെയ്യാനാണ് ബാങ്കുകൾ ശ്രദ്ധ പതിപ്പിക്കുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഏറെ ആധിപത്യമുള്ള സ്വർണ പണയ വിപണിയിൽ മികച്ച വളർച്ച നേടാനായി ശാഖകളിൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രമുഖ പൊതു മേഖല ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്വർണ വില റെക്കാഡുകൾ കീഴടക്കി മുന്നേറുന്നതിനാൽ കുറഞ്ഞ പലിശയിൽ ഉയർന്ന തുക വായ്പയായി ലഭ്യമാക്കി ഉപഭോക്താക്കളെ നേടാനാണ് ശ്രമം.

നിക്ഷേപ സമാഹരണം ഉൗർജിതം
മികച്ച വരുമാനം വാഗ്ദാനം ചെയ്ത് ഫിക്സഡ് നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മത്സരം ശക്തമാക്കുന്നു. നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാൻ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിക്കുന്നത്.

2022 മേയ് മാസത്തിന് ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച മൂലം രാജ്യത്ത് വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതാണ് നിക്ഷേപ സമാഹരണത്തിന് ബാങ്കുകളെ പ്രേരിപ്പിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ബാങ്കുകളുടെ സ്ഥിര നിക്ഷേപ സമാഹരണത്തിൽ 18 ശതമാനം വളർച്ചയാണുണ്ടായത്.

മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് നിലവിൽ എട്ട് ശതമാനം വരെ പലിശയാണ് ബാങ്കുകളും ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളും നൽകുന്നത്.

ബാങ്ക് ഒഫ് ബറോഡ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യൂണിയൻ ബാങ്ക്, എസ്.ബി.ഐ തുടങ്ങിയവയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്.

X
Top