Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വായ്പാ വിതരണത്തിന് പണം കണ്ടെത്താനാകാതെ വാണിജ്യ ബാങ്കുകള്‍

കൊച്ചി: നിക്ഷേപ സമാഹരണം മന്ദഗതിയിലായതോടെ ഉത്സവകാലയളവില്‍(Festival Seasons) വായ്പാ വിതരണത്തിന്(Loan Distribution) ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വാണിജ്യ ബാങ്കുകള്‍(Commercial Banks) വലയുന്നു.

ഓഹരി, കടപ്പത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ ബദല്‍ നിക്ഷേപങ്ങളിലെ മികച്ച വരുമാനം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ സ്ഥിര നിക്ഷേപങ്ങള്‍ പിൻവലിക്കുന്നതാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നത്.

ദീപാവലി, നവരാത്രി, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലത്ത് വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതിനിടെയാണ് ബാങ്കുകളുടെ കൈവശമുള്ള പണം കുറയുന്നത്.

ആകർഷകമായ പലിശ നിരക്കുകളോടെ വിവിധ കലാവധിയുള്ള സ്ഥിര നിക്ഷേപ സമാഹരണ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും വളർച്ച മന്ദഗതിയിലാണ്. ആഗസ്റ്റില്‍ നിക്ഷേപ സമാഹരണത്തേക്കാള്‍ വളർച്ച വായ്പാ വിതരണത്തിലുണ്ടായി.

വായ്‌പാ വിതരണം കൂടുന്നു

സാമ്പത്തിക മേഖല മികച്ച ഉണർവിലൂടെ നീങ്ങുന്നതിനാല്‍ 2022 ഏപ്രില്‍ മുതല്‍ രാജ്യത്തെ വായ്പാ വിതരണത്തില്‍ പത്ത് ശതമാനത്തിലധികം വളർച്ചയാണ് ദൃശ്യമാകുന്നത്.

സെപ്തംബർ ആറിന് അവസാനിച്ച രണ്ടാഴ്‌ച കാലളയവില്‍ വായ്പാ വിതരണത്തില്‍ 13.3 ശതമാനം വളർച്ചയുണ്ടായി. അതേസമയം നിക്ഷേപ സമാഹരണത്തിലെ വളർച്ച നിരക്ക് 11.1 ശതമാനം മാത്രമായിരുന്നു.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രിയം കുറയുന്നു

താരതമ്യേന കുറഞ്ഞ പലിശയും നികുതി ഇളവുകള്‍ ലഭ്യമല്ലാത്തതുമാണ് ഉപഭോക്താക്കളെ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് അകറ്റുന്നത്. ഓഹരിയും സ്വർണവും മികച്ച വരുമാനം നല്‍കുന്നതിനാല്‍ ഓഹരി, സ്വർണ അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വൻതോതില്‍ പണമൊഴുകുന്നു.

  • ബാങ്കുകളിലെ മൊത്തം നിക്ഷേപം- 213 ലക്ഷം കോടി രൂപ
  • ബാങ്കുകളുടെ മൊത്തം വായ്പ- 490 ലക്ഷം കോടി രൂപ
  • മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം- 70 ലക്ഷം കോടി രൂപ

X
Top