ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാകാന്‍’ ഒരുങ്ങി കൊച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഉത്പന്നത്തിന്റെ നിർമാണം അവസാനിപ്പിച്ചാലും സ്പെയർപാർട്ട് ലഭ്യമാക്കണം: ഉപഭോക്തൃ കമ്മീഷൻ

വിറ്റഴിക്കപ്പെട്ട ഉത്പന്നത്തിന്റെ സ്പെയർപാർട്ട് വിപണിയിൽ ലഭ്യമാക്കുന്നത് നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹരാ കമ്മീഷൻ.

ഈയൊരു ഉത്തരവാദിത്തം നിർവഹിക്കാതിൽ പരാജയപ്പെ‌ട്ടെന്ന് വിലയിരുത്തി, ഉപഭോക്താവിന് 96,000 രൂപയുടെ നഷ്‌ടപരിഹാരം നൽകാനും ഒരു റഫ്രിജറേറ്റർ നിർമാണ കമ്പനിയോ‌ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിർദേശിച്ചു.

പരാതിയുടെ അടിസ്ഥാനം?
എറണാകുളം സ്വദേശിയും നാവിക സേനയിൽ കമാൻഡറും ആയിരുന്ന കീർത്തി എം കുര്യാക്കോസാണ്, പരാതിയുമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് മുൻപാകെ സമീപിച്ചത്.

2016ൽ 72,000 രൂപ വിപണി വിലയുള്ള ഒരു റഫ്രിജറേറ്റർ വാങ്ങിയിരുന്നു. എന്നാൽ 2021 ആയപ്പോഴേക്കും റഫ്രിജറേറ്ററിൻ്റെ തണുപ്പ് കുറഞ്ഞു. കമ്പനിയുടെ ടെക്നീഷ്യൻ നടത്തിയ പരിശോധനയിൽ, റഫ്രിജറേറ്ററിൻ്റെ ശീതികരണ ശേഷിയിൽ കുറഞ്ഞതായി കണ്ടെത്തി.

തുടർന്ന് നിരവധി തവണ ശ്രമിച്ചെങ്കിലും കമ്പനി ടെക്നീഷ്യന് തകരാർ പരിഹരിക്കാൻ സാധിച്ചില്ല. ഇതോടെ 15 ശതമാനം വിലക്കുറവിൽ പുതിയൊരു റഫ്രിജറേറ്റർ നൽകാമെന്ന വാഗ്ദാനം കമ്പനി മുന്നോട്ടുവെച്ചു.

എന്നാൽ ഈ വാഗ്ദാനം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്താവ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

കമ്പനിയുടെ വാദം
റഫ്രിജറേറ്ററിൻ്റെ ശീതീകരണശേഷി കുറഞ്ഞത്, നിർമാണ തകരാർ അല്ലെന്നും ഉപഭോക്താവ് ശ്രദ്ധാപൂർവം ഉത്പന്നം കൈകാര്യം ചെയ്യാതിരുന്നതാണ് തകരാറിന് കാരണമെന്നും ആയിരുന്നു കമ്പനിയുടെ വാദം.

കൂടാതെ ഉത്പന്നത്തിന് നൽകിയിരുന്ന ഒരു വർഷ വാറൻ്റി കാലാവധി പൂർത്തിയായെന്നും കമ്മീഷന് മുൻപാകെ ബോധിപ്പിച്ചു. അതേസമയം റഫ്രിജറേറ്ററിന്റെ തകരാർ പരിഹരിക്കാൻ കഴിയുന്നതല്ലെന്നും ഇതിന്റെ സ്പെയർപാർട്ട് വിപണിയിൽ ലഭ്യമല്ലെന്നും വിഷയം പരിശോധിക്കാനായി കമ്മീഷൻ നിയോഗിച്ച വിദഗ്ധൻ റിപ്പോർട്ട് നൽകി.

കമ്മീഷന്റെ തീരുമാനം
വാറന്റി കാലാവധിയിലേക്ക് മാത്രം ഉപയോഗിക്കാനായിട്ടല്ല, ഒരു ഉപഭോക്താവ് വലിയ വിലകൊ‌ടുത്ത് ഉത്പന്നം വാങ്ങുന്നതെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചൂണ്ടിക്കാട്ടി. ഉത്പന്നത്തിന്റെ ഭാഗമായ ഏതെങ്കിലും ഘടകം പ്രവർത്തനരഹിതമായാൽ അതു മാറ്റിയെടുക്കാനും വീണ്ടും പ്രവർത്തനക്ഷമമാക്കാനും ഉള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ല.‌‌

അതിനാൽ ഉത്പന്നത്തിന്റെ നിർമാണം നിർത്തിയാലും വിറ്റഴിക്കപ്പെട്ട ഉത്പന്നങ്ങൾക്ക് ആവശ്യമായ സ്പെയർപാർട്ട് ലഭ്യമാക്കണമെന്നും
അതുപോലെ, ഉയർന്ന വില നൽകി പുതിയ ഉത്പന്നം വാങ്ങാൻ ഉപഭോക്താളെ നിർബന്ധിക്കുകയും ചെയ്യുന്നത്, അധാർമിക വ്യാപാര ശൈലിയാണെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.

കൂടാതെ, കമ്പനികളു‌ടെ ഇത്തരം സമീപനം ഇലക്ട്രോണിക് മലിന്യം വർധിക്കാൻ കാരണമാകുന്ന പ്രവർത്തിയാണെന്നും കമ്മീഷൻ വ്യക്തമാക്കി.

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ അധ്യക്ഷൻ ഡി ബി ബിനു ആണ്. വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ തു‌ടങ്ങിയ അംഗങ്ങൾ കൂടി ഉൾപ്പെട്ട മൂന്നംഗ ബെ‍ഞ്ചിന്റേതാണ് വിധി.

X
Top