രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എണ്ണവില ഉയരുന്നതിൽ ഇന്ത്യയില്‍ ആശങ്ക

നീണ്ട ഇടവേളയ്ക്കു ശേഷം ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുകയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം വീണ്ടും ആശങ്കയുയര്‍ത്തിയതോടെ എണ്ണവില കുതിപ്പ് തുടങ്ങി എന്നു പറയുന്നതാകും ശരി.

24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ 1.5 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 1.27 ശതമാനം വില വര്‍ധിച്ച് 75.17 ഡോളറിലാണു വ്യാപാരം നടന്നത്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 1.63 ശതമാനം വില കൂടി 71.24 ഡോളറിലെത്തി.

അതേസമയം നിലവിലെ വില വര്‍ധനയില്‍ ഇന്ത്യന്‍ ജനത ഏറെ ആകുലപ്പെടേണ്ടതുണ്ട്. 80 ഡോളറില്‍ താഴെയുള്ള ബാരല്‍ വില ഇന്ത്യയ്ക്ക് അനുകൂലമല്ലേ എന്നു ചോദിക്കുന്നവരാകും ഏറെയും. അതെ, നേരത്തേ ഇത് ശരിയായിരുന്നു.

എന്നാല്‍ നിലവില്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ട്. ഡോളറിനെതിരേ നാള്‍ക്കുനാള്‍ രൂപ തിരിച്ചടി നേരിടുന്ന സമയമാണിത്. ഇന്ത്യന്‍ രൂപ വിനിമയ നിരക്കില്‍ ചരിത്ര താഴ്ചയിലാണ്. അതിനാല്‍ തന്നെ ആഗോള എണ്ണവില ഉയരുന്നത് വലിയ പ്രതിസന്ധി തീര്‍ക്കും.

ആഗോള എണ്ണവില താഴ്ന്നിരുന്നിട്ടും കഴിഞ്ഞ പാദത്തില്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നഷ്ടത്തിന്റെ മലയാണു കണ്ടത്. അതിനാല്‍ തന്നെ എത്രനാള്‍ നിലവിലെ ഇളവ് തുടരാന്‍ സാധിക്കുമെന്നു കണ്ടറിയണം.

മാര്‍ജിന്‍ നഷ്ടം സഹിച്ചു കൂടുതല്‍ നാള്‍ മുന്നോട്ടുപോകുക ദുഷ്‌കരമാണ്. ആഗോള എണ്ണവില ഉയര്‍ന്നതോടെ വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ സാധ്യതകളും ഇന്ത്യയ്ക്കു മുന്നില്‍ മങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ് എണ്ണ പ്രവര്‍ത്തനങ്ങളിലും ഇടിവുണ്ടായിട്ടുണ്ട്.

ആഗോള എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാനായി ഒപെക്ക് പ്ലസും വിതരണം കടുപ്പിച്ചേക്കും. പൊതു വിപണിയിലേയ്ക്കുള്ള എണ്ണയുടെ വരവ് തടസപ്പെട്ടാല്‍ എണ്ണവില ഇനിയും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദകരുടെ വിതരണം ഉയര്‍ന്നു നില്‍ക്കുന്നതാണ് നിലവില്‍ ഏക ആശ്വാസം. പക്ഷെ ഇതു എത്രനാള്‍ ആസ്വദിക്കാനാകുമെന്നു കണ്ടറിയണം. ഇറാന്‍- ഇസ്രായേല്‍ യുദ്ധം വലിയ അലയൊലികള്‍ ഉണ്ടാക്കാതിടത്തോളം പ്രശ്‌നമില്ലെന്നു കരുതാം.

വിദേശ റേറ്റിംഗ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തലില്‍ 2025 -ല്‍ ശരാശര ബാരല്‍ വില 76 ഡോളര്‍ ആയിരിക്കും. അങ്ങനെയെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഈ നിരക്ക് ഇന്ത്യയ്ക്ക് അത്ര ശുഭകരമാണെന്നു പറയുക വയ്യ.

പ്രത്യേകിച്ച് ഡോളര്‍ ശക്തമായി തുടരുമ്പോള്‍. നിരക്കു കുറയ്ക്കല്‍ പ്രതീക്ഷിച്ചതിലും വൈകുമെന്ന് യുഎസ് ഫെഡ് ചെയര്‍ ജെറോം പവല്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഡോളര്‍ മുകളില്‍ തുടരുമെന്നു വ്യക്തമാക്കുന്നതാണിത്.

പണപ്പെരുപ്പം വീണ്ടും തലപ്പൊക്കിയതോടെ ആര്‍ബിഐയും നിരക്കുകള്‍ ഉടനെ കുറയ്ക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ എണ്ണവിലയില്‍ സര്‍ക്കാര്‍ അല്‍പം വിയര്‍ക്കേണ്ടി വരും. എണ്ണവില ഉയര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും തലപൊക്കും.

നിരക്കുകള്‍ വര്‍ധന ഇനിയും തുടരുന്നതും ഗുണകരമാകില്ല. നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. വരും ദിവസങ്ങള്‍ എണ്ണയ്ക്ക് നിര്‍ണായകമാകുമെന്ന് ഉറപ്പ്.

X
Top