മുംബൈ: സ്ത്രീ സംരംഭകർക്കായി ഈടില്ലാത്ത വായ്പകൾ വാഗ്ദാനം ചെയ്യുന്ന മൈക്രോഫൈനാൻഷ്യർ ആയ ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ, എസ്എംഇ ഫണ്ടിംഗിനൊപ്പം വീട്, വാഹനം, സ്വർണ്ണം എന്നീ വായ്പകളോടെ സുരക്ഷിതമായ വായ്പാ വിഭാഗത്തിലേക്ക് കടക്കുന്നതായി ഒരു ഉന്നത കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.
2018-ൽ 400 കോടി രൂപയുടെ ഐപിഒയുമായി പൊതു വിപണിയിലെത്തിയ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോലെൻഡറിന് 16,540 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് (എയുഎം) ഉണ്ട്. കൂടാതെ ഇത് രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാൻസ് കമ്പനികളിൽ ഒന്നാണ്.
അതേസമയം കമ്പനി അടുത്തിടെ 500 കോടി രൂപ വരെ മൂല്യമുള്ള കന്നി എൻസിഡി (നോൺ-കൺവേർട്ടിബിൾ ഡിബഞ്ചർ) ഇഷ്യൂവും പ്രഖ്യാപിച്ചിരുന്നു. തങ്ങൾ ചെറുകിട ബിസിനസുകൾക്കുള്ള വായ്പകൾ, സ്വർണ്ണ വായ്പകൾ, വാഹന വായ്പകൾ, ഭവനവായ്പകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നതായി ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഉദയ കുമാർ പറഞ്ഞു.
ഈ വിപുലീകരണത്തിന്റെ ഫലം അടുത്ത സാമ്പത്തിക വർഷം മുതൽ ലോൺ ബുക്കിൽ ദൃശ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.