കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജൂണിൽ യൂറോപ്പ് എണ്ണ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ട്

ഗോള വിപണിയിൽ എണ്ണയ്ക്ക് ആശ്വാസം പകർന്ന് യൂറോപ് യൂണിയനും, ഡിമാൻഡ് പ്രവചനങ്ങളും. മാസങ്ങൾക്കു ശേഷം ജൂണിൽ യൂറോപ്യൻ യൂണിയൻ നിരക്കുകൾ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്.

നിരക്കു കുറയ്ക്കുമെന്ന വാർത്തയെത്തിയതോടെ ആഗോള വിപണിയിൽ എണ്ണവില ഒരു ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ഏഴു മാസമായി യൂറോപിൽ പണപ്പെരുപ്പ നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് നിരക്കുകൾ കുറച്ചേക്കുമെന്നു സാധ്യത വിദഗ്ധർ വ്യക്തമാക്കുന്നത്. നിരക്കു കുറയ്ക്കുന്നത് മേഖലയുടെ എണ്ണ ഡിമാൻഡ് വർധിപ്പിക്കും.

ഡിമാൻഡ് ആശങ്കൾ ശക്തമായിരിക്കേ, 2034 വരെ എണ്ണ ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുമെന്ന ആഗോള വിശകലന വിദഗ്ധരായ ഗോൾഡ്മാൻ സാച്ചസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടും എണ്ണയ്ക്കു കരുത്തേകി.

ഇലക്ട്രിക് വാഹനങ്ങളുടെ മന്ദഗതയിലുള്ള ഏറ്റെടുപ്പാണ് എണ്ണ ഡിമാൻഡ് വർധിക്കുമെന്ന പ്രവചനത്തിനു കാരണം. 2030 ഓടെ ആഗോള എണ്ണ ഡിമാൻഡ് പ്രതിദിനം 108.5 മില്യൺ ബാരലിൽ എത്തുമെന്നാണ് വിലയിരുത്തൽ. മുമ്പ് ഇത് 106 മില്യൺ ബാരൽ ആകുമെന്നായിരുന്നു വിലയിരുത്തൽ.

2034 ഓടെ എണ്ണ ആവശ്യം 110 ബിപിഡിയിൽ എത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെയും, ചൈനയുടെയും എണ്ണ ഡിമാൻഡാകും ആഗോള എണ്ണ ആവശ്യത്തെ നയിക്കുകയെന്നും റിപ്പോർട്ടിലുണ്ട്.

ഒപെക്കും ആഗോള എണ്ണ ഡിമാൻഡിൽ ശുഭാപ്തി വിശ്വസം പ്രകടിപ്പിക്കുന്നു. ജൂൺ രണ്ടിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ എണ്ണ കൂട്ടായ്മ നിലവിലെ സാഹചര്യത്തിൽ ഉൽപ്പാദന നിയന്ത്രണം അതേപടി തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ ഒന്നിന് മുഖാമുഖം നടത്താനിരുന്ന യോഗമാണ് രണ്ടിന് ഓൺലൈനിൽ നടത്തുന്നത്.

അതേസമയം ഉയർന്ന എണ്ണവിലയ്ക്കിടയിലും ഇന്ത്യയുടെ എണ്ണ ആവശ്യം വർധിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഡിമാൻഡ് വർഷം മുഴുവൻ വർധിച്ചുകൊണ്ടിരിക്കുന്നുവെന്നു റിപ്പോർട്ടിൽ വ്യക്തമാണ്.

വില കുതിച്ചുയർന്നാൽ മാത്രമേ ഇന്ത്യയുടെ ഡിമാൻഡ് കുറയൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തിലെ എണ്ണ ഡിമാൻഡ് വളർച്ചയുടെ ഏറ്റവും വലിയ ചാലകമായി ഇന്ത്യ മാറുമെന്ന് ഫെബ്രുവരിയിൽ ഇന്റർനാഷണൽ എനർജി ഏജൻസി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോർട്ട് ശരിവയ്ക്കുന്ന തരത്തിലാണ് നിലവിൽ ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 36% വർധിപ്പിച്ച് പ്രതിദിനം 4.6 മില്യൺ ബാരലിലെത്തി.

ക്രൂഡിന്റെ ഇറക്കുമതി വരും വർഷങ്ങളിൽ കൂടുതൽ വളരുമെന്നും, 2030 ഓടെ പ്രതിദിന ഇറക്കുമതി 5.8 ദശലക്ഷം ബാരലിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

X
Top