ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എണ്ണവില 100 ഡോളറിലേക്കെന്ന് വിദഗ്ധര്‍

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കിടെ കുതിച്ച് എണ്ണവില. നിലവിലെ സാഹചര്യത്തില്‍ വരും നാളുകളില്‍ എണ്ണവില ഇനിയും കുതിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഇസ്രായേലിന്റെ പ്രതികാരം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വവും, സംയമനം നിലനില്‍ക്കുമോ എന്നതും എണ്ണ വിപണിയെ മുള്‍മുനയില്‍ നിലനിര്‍ത്തുന്നു. കാര്യങ്ങള്‍ കൈവിട്ടാല്‍ ബാരല്‍ വില ഉടന്‍ 100 ഡോളറിലേയ്ക്ക് കുതിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.

ലോകത്ത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നുകൂടിയാണ് മിഡില്‍ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ചെക്ക് പോയിന്റുകളില്‍ ഒന്നു കൂടിയായ ഹോര്‍മുസ് കടലിടുക്കും ഇവിടെ വരുന്നു.

പ്രതിദിനം ഏകദേശം 21 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇതുവഴി കടന്നുപോകുന്നത്. അതായത് ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ശതമാനം. യുദ്ധം ഈ പാതയേയും ബാധിക്കാം. കരിങ്കടല്‍ പാത ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നുവെന്ന കാര്യം മറക്കരുത്.

ആഗോള വിപണിയിലെ ക്രൂഡ് വില വര്‍ധന നിലവില്‍ വിവിധ രാജ്യങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങി. പണപ്പെരുപ്പം വീണ്ടും ഭീഷണി ഉയര്‍ത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. കൊവിഡിനു ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ചൈനയില്‍ നിന്നാണ് ആദ്യ പ്രതിഫലനങ്ങള്‍ എത്തുന്നത്.

ക്രൂഡ് വിലക്കയറ്റത്തെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ചൈന. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ക്രൂഡ് വിലവര്‍ധനയുടെ ചൂടറിയുന്നത്.

ഏപ്രില്‍ 17 മുതല്‍ റീട്ടെയില്‍ പെട്രോള്‍ വില ടണ്ണിന് 27.60 ഡോളസും (200 ചൈനീസ് യുവാന്‍), ഡീസല്‍ വില ടണ്ണിന് 27 ഡോളറും (195 യുവാന്‍) വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനയുടെ ദേശീയ വികസന പരിഷ്‌കരണ കമ്മീഷന്റേതാണ് തീരുമാനം.

ആഗോള ക്രൂഡ് വിലമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, ചില്ലറ ഇന്ധന വിലകള്‍ക്കായുള്ള നിലവിലെ വിലനിര്‍ണ്ണയ സംവിധാനത്തിന് കീഴില്‍ ഗ്യാസോലിന്‍, ഡീസല്‍ എന്നിവയുടെ വില ക്രമീകരിക്കുന്നതായി ചൈന വ്യക്തമാക്കി.

എണ്ണ ശുദ്ധീകരണശാലകള്‍, സര്‍ക്കാര്‍ നിയന്ത്രിത എണ്ണ കമ്പനികള്‍- ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (സിഎന്‍പിസി), ചൈന പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍, സിനോപെക്, ചൈന നാഷണല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്‍പ്പറേഷന്‍ (സിഎന്‍ഒസി) എന്നിവയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഭരണകൂടം കൈമാറിയിട്ടുണ്ട്.

എണ്ണ ഉല്‍പ്പാദനം നിലനിര്‍ത്താനും, സുസ്ഥിരമായ വിതരണം ഉറപ്പാക്കാനും, ഗതാഗതം സുഗമമാക്കാനുമാണ് നടപടിയെന്ന് ചൈനീസ് സാമ്പത്തിക ആസൂത്രണ സമിതി വ്യക്തമാക്കി.

നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 90 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 85.33 ഡോളറാണ്. ഈ സാഹചര്യം ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കും കടുത്ത സമ്മര്‍ദമാണ്.

രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ ആയതുകൊണ്ടു മാത്രമാണ് ഇന്ധനവില വര്‍ധിക്കാത്തതെന്നു വിദഗ്ധര്‍ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഒരു വിലക്കയറ്റം പ്രതീക്ഷിക്കണം.

ഒരുപക്ഷെ പ്രതിദിന ഇന്ധനവില പരിഷ്‌കരണ സമ്പ്രദായത്തിലേയ്ക്ക് എണ്ണക്കമ്പനികള്‍ വീണ്ടും തിരിഞ്ഞേക്കാം.

X
Top