പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

നാവികസേനയ്ക്ക് വേണ്ടി 70,000 കോടിയുടെ യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് 70,000 കോടി രൂപയുടെ ആധുനിക യുദ്ധക്കപ്പലുകൾ സജ്ജമാക്കാൻ പ്രതിരോധമന്ത്രാലയം. ഇവ ഇന്ത്യയിൽത്തന്നെ നിർമിക്കും. നിൽഗിരി ക്ലാസിന്റെ തുടർച്ചയായിരിക്കുമിത്.

പ്രോജക്ട് 17-ബി എന്നാണ് പേര്. ബ്രഹ്‌മോസ് ക്രൂസ് മിസൈലുകൾ, ആന്റി സബ്മറൈനുകൾ, ഇലക്‌ട്രോണിക് വാർഫെയർ എന്നിവ യുദ്ധക്കപ്പലുകളിലുണ്ടാകും.

എന്നാൽ മുന്തിയ ഇനം പടക്കപ്പലുകള്‍ നിര്‍മിക്കാനുള്ള 70,000 കോടി രൂപയുടെ വന്‍കിട പദ്ധതിയുടെ അനുമതി അന്തിമ ഘട്ടത്തില്‍ എത്തിനിൽക്കേ പ്രതിരോധ മന്ത്രാലയം പക്ഷേ, ഈ പദ്ധതിയില്‍ കൊച്ചി കപ്പല്‍നിര്‍മാണ ശാലയെ ഉള്‍പ്പെടുത്താന്‍ ഇടയില്ല എന്നാണ് റിപ്പോർട്ട്.

നാവികസേനക്ക് വേണ്ടി ബ്രഹ്‌മോസ് മിസൈല്‍ ഘടിപ്പിക്കുന്നതടക്കം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള ഈ പദ്ധതിയുടെ കരാറിന് മസഗണ്‍ ഡോക്‌യാര്‍ഡ്‌സ് ലിമിറ്റഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് എന്നീ സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. നാവികസേനയുടെ 17-ബി പദ്ധതിയായാണ് ഈ നിര്‍മാണ ലക്ഷ്യം അറിയപ്പെടുന്നത്.

മസഗണ്‍ നാലും ഗാര്‍ഡന്‍ റീച്ച് മൂന്നും കപ്പലുകള്‍ നിര്‍മിച്ചു വരുന്നുണ്ട്. പുതിയ കരാര്‍ രണ്ടു കപ്പലുകള്‍ക്കുമായി വീതിച്ചു നല്‍കാനും ഉദ്ദേശമുണ്ട്. ഇതുവഴി കപ്പല്‍ കഴിവതും നേരത്തെ നിര്‍മിച്ച് നേവിക്ക് കൈമാറാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടല്‍. കപ്പല്‍ നിര്‍മാണ കരാര്‍ നിരവധി ഉപകരാറുകാര്‍ക്കു കൂടി ഗുണം ചെയ്യും.

മസഗണ്‍ ഡോക്കിന് ഇപ്പോള്‍ തന്നെ കപ്പല്‍ നിര്‍മാണത്തിന് വലിയ ഓര്‍ഡറുകളുണ്ട്. കാല്‍വരി ക്ലാസ് അന്തര്‍വാഹിനി ഇപ്പോള്‍ നിര്‍മിച്ചു വരുന്നു. ഈ വര്‍ഷം തന്നെ 35,000 കോടി പദ്ധതി ചെലവു കണക്കാക്കുന്ന മൂന്ന് അന്തര്‍വാഹിനികള്‍ക്കു കൂടി കരാര്‍ ലഭിച്ചേക്കും.

ഗാര്‍ഡന്‍ റീച്ച് ഇപ്പോള്‍ അന്തര്‍വാഹിനി വേധ നിരീക്ഷണ കപ്പലുകളുടെ നിര്‍മാണത്തിലാണ്. അതേസമയം, കൊച്ചി ഷിപ്‌യാര്‍ഡിന് ഇപ്പോള്‍ തന്നെ വലിയ നിര്‍മാണ ഓര്‍ഡറുകളുണ്ട്.

X
Top