
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികളിലൊന്നായ ലോജിക്‌സെർവ് ഡിജിറ്റൽ, ഇതര അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഫ്ലോറിൻട്രീ അഡ്വൈസേഴ്‌സിൽ നിന്ന് 80 കോടി രൂപ സമാഹരിച്ചു. അടുത്ത 3-4 മാസത്തിനുള്ളിൽ സീരീസ് ബി റൗണ്ടിലൂടെ 200 കോടി സമാഹരിക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണ് എന്ന് ലോജിക്സെർവ് ഡിജിറ്റൽ സ്ഥാപകനും സിഇഒയുമായ പ്രസാദ് ഷെജലെ പറഞ്ഞു.
തങ്ങൾക്ക് വലിയ പദ്ധതികളുണ്ടെന്നും, തങ്ങൾ വെറുമൊരു ഏജൻസി മാത്രമല്ല ഒരു പരിവർത്തന പ്ലാറ്റ്ഫോം കൂടിയാണെന്നും, അതിനാലാണ് കമ്പനിയെ എൽഎസ് ഡിജിറ്റൽ എന്ന് പുനർനാമകരണം ചെയ്യുന്നതെന്നും ഷെജലെ കൂട്ടിച്ചേർത്തു. 2006-ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് എൽഎസ് ഡിജിറ്റൽ. ബ്രാൻഡുകൾക്ക് സംയോജിത പരിഹാരങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്‌ഫോമാണിത്.
പുതിയ ഫണ്ടിംഗിലൂടെ, ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റൽ ഏജൻസിയായ ലംഗൂരിന്റെ ഭൂരിഭാഗം ഓഹരികളും വെളിപ്പെടുത്താത്ത തുകയ്ക്ക് എൽഎസ് ഡിജിറ്റൽ സ്വന്തമാക്കി. രുചിർ പഞ്ചാബിയും വേണുഗോപാൽ ഗംഗണ്ണയും ചേർന്ന് 2010-ൽ സ്ഥാപിച്ച ലംഗൂരിന് ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ 150-ലധികം ജീവനക്കാരും സാന്നിധ്യവുമുണ്ട്.