ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 18.8 ശതമാനം വാര്‍ഷിക വര്‍ധനവ്

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂണില്‍ 1.24 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 18.8 ശതമാനം കൂടുതലാണിത്. അതേസമയം തൊട്ടുമുന്‍മാസമായ മെയ് മാസത്തെ അപേക്ഷിച്ച് 5.5 ശതമാനം കുറവ്.

മെയ് മാസത്തില്‍ 1.32 കോടി യാത്രക്കാര്‍ വിമാനമാര്‍ഗം സഞ്ചരിച്ചിരുന്നു. കോവിഡിന് മുന്‍പുള്ള, അതായത് 2019 ജൂണിനെ അപേകഷിച്ച് നോക്കുമ്പോള്‍ യാത്രക്കാരുടെ വര്‍ദ്ധനവാണ് കാണുന്നത്. അന്ന് 1.20 കോടി യാത്രക്കാര്‍ മാത്രമാണ് വിമാന യാത്ര തിരഞ്ഞെടുത്തത്.

ഇത് തുടര്‍ച്ചയായ നാലാംമാസമാണ് വിമാന യാത്രികരുടെ എണ്ണം കോവിഡ് കാലത്തിന് മുന്‍പുള്ളതിനെ മറികടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ജൂണില്‍ 78.93 ലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. വിപണി വിഹിതം 180 ബേസിസ് പോയിന്റ് വര്‍ധിച്ച് 63.2 ശതമാനമായി.

മെയിലും ഏപ്രിലിലും കമ്പനി വിപണി വിഹിതം കൂടിയിരുന്നു. ഗോഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെയാണിത്. വിപണി വിഹിതം 9.7ശതമാനമാക്കിയ എയര്‍ ഇന്ത്യ യാത്രക്കാരെ വഹിക്കുന്ന കാര്യത്തില്‍ രണ്ടാമതായി.

വിസ്ടാരയെയാണ് എയര്‍ ഇന്ത്യ മറികടന്നത്. 12.13 ലക്ഷം യാത്രക്കാരെ എയര്‍ ഇന്ത്യ സ്വാഗതം ചെയ്തപ്പോള്‍ വിസ്റ്റാരയുടെ കാര്യത്തില്‍ ഇത് 10.11 ലക്ഷമാണ്. വിസ്റ്റാരയുടെ വിപണി വിഹിതം 8.1 ശതമാനമാണെങ്കിലും മെയ് മാസത്തെ അപേക്ഷിച്ച് അവര്‍ 90 ബേസിസ് പോയിന്റ് പൊഴിച്ചിട്ടുണ്ട്.

8 ശതമാനം വിപണി വിഹിതവുമായി എയര്‍ ഏഷ്യ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.മാത്രമല്ല, പുതിയ കമ്പനിയായ ആകാശ,സ്പൈസ് ജെറ്റിനെ മറികടക്കുന്നതിനും ജൂണ്‍ സാക്ഷിയായി.4.9 ശതമാനം വിഹിതവുമായി ആകാശ അഞ്ചാം സ്ഥാനത്തെത്തുകയായിരുന്നു.

അതേസമയം പ്രവര്‍ത്തന ശേഷി കുറയുന്നതിനാല്‍ സ്പൈസ് ജെറ്റിന്റെ വിപണി വിഹിതം 100 ബേസിസ് പോയിന്റ് നഷ്ടമായി. സാമ്പത്തിക പരിമിതികളാണ് കമ്പനിയെ ഉലയ്ക്കുന്നത്.സ്പൈസ്ജെറ്റ്, വിസ്താര, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ഏഷ്യ എന്നിവയുടെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപ്പന്‍സി നിരക്ക് ഡിസംബറില്‍ യഥാക്രമം 93.6 ശതമാനം, 93.1 ശതമാനം,90.9 ശതമാനം, 90.9ശതമാനം, 90.9 ശതമാനം, എന്നിങ്ങനെയാണ്.

ഏറ്റവും പുതിയ വിമാനക്കമ്പനിയായ അകാശ എയര്‍ അതിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 91.1 ശതമാനത്തില്‍ നിലനിര്‍ത്തി. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി 88.3 ശതമാനം ഓണ്‍ടൈം പെര്‍ഫോമന്‍സ് നേടിയ വിസ്താരയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്‍ഡിഗോയും ആകാശ എയറും തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

X
Top