ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സാമ്പത്തിക പ്രവര്‍ത്തന സൂചിക വളര്‍ച്ച 18 മാസത്തെ താഴ്ചയില്‍

ന്യൂഡെല് ഹി: സാമ്പത്തിക പ്രവര് ത്തന സൂചിക (സിഇഎം) ജൂലൈയില് ഒരു ശതമാനം വളര് ച്ച കൈവരിച്ചതായി കെയര് എഡ്ജ് റേറ്റിംഗ് സ് ഇക്കണോമിക് മീറ്റര് അറിയിച്ചു. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. ജൂണിലെ 117.9 ല്‍ നിന്ന് ജൂലൈയില്‍ സൂചിക 108.9 ആയി കുത്തനെ ഇടിയുകയായിരുന്നു.

ദുര്‍ബലമായ വ്യാപാര ഡാറ്റ, സമ്മിശ്ര ഗ്രാമീണ ഡിമാന്‍ഡ് സൂചകങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ട് ഇഷ്യുവുകളിലെ മിതത്വം എന്നിവ സിഇഎം വളര്‍ച്ചയെ ബാധിച്ചു. എന്നിരുന്നാലും, സേവന പിഎംഐ, ഇ-വേ ബില്‍ ഇഷ്യൂകള്‍, വൈദ്യുതി ഉപഭോഗം, പിവി വില്‍പ്പന എന്നിവ പിന്തുണ നല്‍കി.

ഉയര്ന്ന ഭക്ഷ്യ പണപ്പെരുപ്പം, അസന്തുലിതമായ മണ്‌സൂണ് പുരോഗതി, ദുര്ബലമായ ബാഹ്യ ആവശ്യം എന്നിവയാണ് വരും മാസങ്ങളിലെ  പ്രധാന തടസ്സങ്ങള്‍. ഗ്രാമീണ ഡിമാന്‍ഡിന്റെ സൂചകങ്ങള്‍ ജൂലൈയില്‍ മോശം പ്രകടനം കാഴ്ചവച്ചു. ഇരുചക്ര മുച്ചക്ര വാഹന വില്‍പ്പന ഏകദേശം 8 ശതമാനം കുറഞ്ഞപ്പോള്‍, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും ഡിമാന്‍ഡിനെ ബാധിക്കുകയായിരുന്നു.

അതേസമയം ട്രാക്ടര്‍ വില്‍പ്പന ഒരു വര്‍ഷം മുമ്പത്തെ നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിയം ഉപഭോഗത്തെ ബാധിച്ച കനത്ത മഴ ചലനാത്മകതയെ പരിമിതപ്പെടുത്തി. ഒരു മാസം മുമ്പ് 4.5 ശതമാനം വളര്‍ച്ച നേടിയ ഈ മേഖല  2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കാര്‍ഷിക തൊഴിലാളികളുടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം തൊഴിലില്ലായ്മാ നിരക്ക്  അതേസമയം 7.95 ശതമാനമായി കുറഞ്ഞിട്ടുണ്ട്.  ഒരു മാസം മുമ്പ് 8.45  ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.  2022 ജൂലൈയില്‍ തൊഴിലില്ലായ്മ നിരക്ക് 6.83 ശതമാനമായിരുന്നു.

X
Top