
ബ്രസല്‍സ്: കുത്തകവിരുദ്ധനിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി യൂറോ (ഏകദേശം 7142 കോടി ഇന്ത്യൻരൂപ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ.
മെറ്റയുടെ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാൻ പരസ്യം നല്‍കുന്ന ഫെയ്സ്ബുക്ക് മാർക്കറ്റ് പ്ലെയ്സിലേക്ക് ഉപയോക്താക്കള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുന്നതിനെതിരേയാണ് പിഴ.
മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ പരസ്യംചെയ്യുന്ന മറ്റ് കമ്പനികളോടുള്ള അനീതിയാണിതെന്നും ഇ.യു. വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻറെ ആന്റിട്രസ്റ്റ് നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്. ഈ നടപടി മെറ്റ അവസാനിപ്പിക്കണമെന്നും ഇ.യു. ആവശ്യപ്പെട്ടു.
വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചു. ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് മാർക്കറ്റ്പ്ലെയ്സ് വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനാകും.
ആളുകള്‍ മാർക്കറ്റ്പ്ലെയ്സ് ഉപയോഗിക്കുന്നത് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഈ യാഥാർഥ്യം കമ്മിഷൻ പരിഗണിച്ചില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.