കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ടെക്‌സ്‌റ്റൈൽ കയറ്റുമതിയ്ക്കുള്ള നികുതി ഇളവ് തുടരും

ദില്ലി: തുണിത്തരങ്ങളും വസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവ് തുടരാൻ തീരുമാനം. കയറ്റുമതി വർധിപ്പിക്കാനും ടെക്‌സ്‌റ്റൈൽ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണിത്. നികുതി റിബേറ്റ് കാലാവധി 2024 മാർച്ച് 31 വരെയാണ് നീട്ടിയത്. കേന്ദ്ര ടെക്സൈറ്റൈൽ മന്ത്രാലയം വിജ്ഞാപനം ചെയ്ത നിരക്കിൽ ഇതോടെ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യാനാകും.
റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ് ആന്റ് ലെവീസ് (RoSCTL – Rebate of State and Central Taxes and Levies) കാലാവധിയാണ് നീട്ടിയത്. പദ്ധതി തുടരുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതോടെയാണ് തീരുമാനം. കയറ്റുമതിയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെയും പ്രതീക്ഷ. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഭാവിയിൽ ഉണ്ടാകേണ്ട വളർച്ച അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്റ് സെൻട്രൽ ടാക്സസ് ആന്റ് ലെവീസ് (RoSCTL).
അന്താരാഷ്ട്ര വിപണിയിലേക്ക് ചെലവ് കുറഞ്ഞതും മത്സരക്ഷമതയുള്ളതുമായ മെച്ചപ്പെട്ട കയറ്റുമതി സാദ്ധ്യമാക്കാൻ പദ്ധതി സഹായകമായി. പദ്ധതി, ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും ഇൻകുബേഷൻ പ്രോത്സാഹിപ്പിക്കുകയും വസ്ത്ര കയറ്റുമതി വ്യാപാരമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (MSM) എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും കേന്ദ്ര സർക്കാർ പറയുന്നു.

X
Top