2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഫെഡറൽ ബാങ്കിന് 954 കോടി രൂപ അറ്റാദായം

കൊച്ചി: ഫെഡറൽ ബാങ്ക്, നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. 2023 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംപാദത്തിൽ 35.54 ശതമാനം വർദ്ധനവോടെ 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 703.71 കോടി രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടൊപ്പം മികച്ച വളർച്ചയും ശക്തമായ ആസ്തി വളർച്ചയും നേടാൻ സാധിച്ചു.

പ്രവര്‍ത്തന ലാഭത്തിലും ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചു. 9.26 ശതമാനം വര്‍ധനവോടെ പ്രവർത്തനലാഭം 1324.45 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിൽ ഇത് 1212.24 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് 21.49 ശതമാനം വര്‍ധിച്ച് 425685.12 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 189145.71 കോടി രൂപയായിരുന്ന നിക്ഷേപം സെപ്തംബർ പാദത്തിൽ 232868.43 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 16,1240.32 കോടി രൂപയില്‍ നിന്ന് 19,2816.69 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 18.05 ശതമാനം വര്‍ധിച്ച് 62,009 കോടി രൂപയായി.

കാര്‍ഷിക വായ്പകള്‍ 23.56 ശതമാനം വര്‍ധിച്ച് 25,115കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 23.82 ശതമാനം വര്‍ധിച്ച് 19,729 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.91 ശതമാനം വര്‍ധിച്ച് 68,058.63 കോടി രൂപയിലുമെത്തി.

അറ്റപലിശ വരുമാനം 16.72 ശതമാനം വര്‍ധനയോടെ 2,056.42 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1,761.83 കോടി രൂപയായിരുന്നു.

4436.05 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.26 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1229.81 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64 ശതമാനമാണിത്.

71.03 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 26032.07 കോടി രൂപയായി വര്‍ധിച്ചു. 15.50 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1389 ശാഖകളും 1935 എടിഎമ്മുകളുമുണ്ട്.

കഴിഞ്ഞ കാലങ്ങളിലായി തങ്ങൾ നടപ്പിലാക്കിയ പല നൂതന ആശയങ്ങളും മികച്ചരീതിയിൽ ഒത്തുചേർന്നതിന്റെ ഫലമായാണ് ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായത്തിലേക്ക് എത്താൻ ഫെഡറൽ ബാങ്കിന് സാധിച്ചതെന്ന് എംഡിയും, സി ഇ ഓയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ സമാഹരിക്കാൻ സാധിച്ച നിക്ഷേപം ബാങ്കിന്റെ ഭരണനിർവഹണ, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രതിബദ്ധതയ്ക്ക് തെളിവാണ്.

നിക്ഷേപകരോടുള്ള പ്രതിബദ്ധത സന്തോഷപൂർവം നടപ്പിലാക്കുന്നതിനോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ അനുസ്യൂതം വളർച്ച കൈവരിച്ച്, ഏറ്റവും ആദരണീയമായ ബാങ്ക് ആവുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

X
Top