കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഫ്ലിപ്പ്കാർട്ട് 7 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു

ബാംഗ്ലൂർ : വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർത്തിന്റെ തൊഴിലാളികളെ 5 മുതൽ 7 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏകദേശം 1,500 ജീവനക്കാരെ പിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്.

22,000 ജീവനക്കാരാണ് ഫ്ലിപ്പ്കാർട്ടിനുള്ളത്. ഫാഷൻ പോർട്ടലായ മിന്ത്രയിൽ ജോലി ചെയ്യുന്നവരെ എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

പുതിയതായി കമ്പനിയിലേക്ക് ജീവനക്കാരെ നിയമിക്കുന്ന പ്രക്രിയ നിർത്തലാക്കി.ചെലവ് ചുരുക്കാൻ കഴിഞ്ഞ വർഷം മുതൽ പുതിയ ജീവനക്കാരെ ഫ്ളിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടില്ല.

2023 ലെ മൊത്തത്തിലുള്ള ബിസിനസ്സിന് ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് വ്യവസായത്തിന് ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. നിരവധി ഐടി കമ്പനികളും സ്റ്റാർട്ടപ്പുകളും 2021-ൽ നിയമന ഓവർഡ്രൈവിനുശേഷം പിരിച്ചുവിടലിലേക്ക് നീങ്ങുകയാണ്.

പേടിഎം , 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും മറ്റൊരു 10-15 ശതമാനം ജോലികൾ വെട്ടികുറച്ചു. ബിസിനസ് റീസ്ട്രക്ചറിംഗ് ചൂണ്ടിക്കാട്ടി മീഷോയും ജോലി വെട്ടിക്കുറച്ചു.

X
Top