Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സാമ്പത്തിക പ്രതിബദ്ധത പ്രകടമായ ബജറ്റെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍

ന്യൂഡല്‍ഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതോടെ ഫിസ്‌ക്കല്‍ സ്ലിപ്പേജിനുള്ള സാധ്യത കൂടുന്നു. എന്നാല്‍ ധനകമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ സമീപകാല വിജയം സൂചിപ്പിക്കുന്നത് അപകടസാധ്യത മുമ്പത്തേതിനേക്കാള്‍ കുറഞ്ഞു എന്നാണ്, ക്യാപിറ്റല്‍ ഇക്കണോമിക്സിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ഷിലന്‍ ഷാ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തെ ധനകമ്മി ലക്ഷ്യം 5.9 ശതമാനമാക്കി ചുരുക്കാനും നടപ്പ് വര്‍ഷത്തേത് 6.4 ശതമാനമായി നിലനിര്‍ത്താനും കേന്ദ്രബജറ്റ് തയ്യാറായി.

അവശ്യ ചെലവുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ധനകമ്മി ലക്ഷ്യം കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധത ധനമന്ത്രി പ്രകടിപ്പിച്ചു, ഷാ നിരീക്ഷിക്കുന്നു. സര്‍ക്കാരിന്റെ ചെലവുകളും വരുമാനവും തമ്മിലുള്ള വ്യത്യാസം 2026 സാമ്പത്തിക വര്‍ഷത്തോടെ ജിഡിപിയുടെ 4.5 ശതമാനത്തില്‍ താഴെയാക്കുകയെന്ന ലക്ഷ്യവും മന്ത്രി ആവര്‍ത്തിച്ചു.പൊതു കടത്തിന്റെ അനുപാതം സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് ഇടക്കാല ലക്ഷ്യം അവശ്യം നിലനിര്‍ത്തേണ്ടിയിരുന്നു.

ചെലവുകളുടെ വര്‍ദ്ധനവും ആദായനികുതി ഇളവുകളും സബ്സിഡി ബില്ലില്‍ ഗണ്യമായ കുറവ് വരുത്തി, ഷാ പറഞ്ഞു. ചരക്ക് സേവന നികുതി പിരിവിനുള്ള ഉയര്‍ന്ന പ്രൊജക്ഷനുകള്‍ – പ്രധാനമായും ഓണ്‍ലൈന്‍ പ്രക്രിയയുടെ കാര്യക്ഷമത കാരണം – വിടവ് നികത്താന്‍ സഹായിച്ചേക്കും.

എന്നിരുന്നാലും, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി കൊറോണ വൈറസ് പാന്‍ഡെമിക്കിന് മുമ്പുള്ള മാനദണ്ഡത്തേക്കാള്‍ ഗണ്യമായി വലുതായിരിക്കും. അയഞ്ഞ പണനയമാണ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തിലെ സമീപകാല ഇടിവും സാമ്പത്തിക പ്രഹരത്തിന്റെ അഭാവവും അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

നിരക്ക് വര്‍ദ്ധനയുടെ വേഗത കുറയ്ക്കാനും ഹോവ്ക്കിഷ് നയങ്ങള്‍ വെടിയാനും ആര്‍ബിഐ തയ്യാറായേക്കും.

X
Top