സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിദേശ നിക്ഷേപകര്‍ കഴിഞ്ഞമാസം പിന്‍വലിച്ചത് 40,000 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് മെയ്മാസത്തിലും വിദേശ നിക്ഷേപകര്‍ തുടര്‍ന്നു. 40,000കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞമാസം അവര്‍ പിന്‍വലിച്ചത്. തുടര്‍ച്ചയായ എട്ടാംമാസമാണ് വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ അറ്റവില്‍പ്പനക്കാരാകുന്നത്.
ഫെഡറല്‍ റിസര്‍വിന്റെ ആസന്നമായ പലിശനിരക്ക് വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കയുമാണ് പണം പിന്‍വലിക്കാന്‍ വിദേശനിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഈവര്‍ഷം മൊത്തത്തില്‍ പിന്‍വലിച്ച തുക 1.69 ലക്ഷം കോടി രൂപയാണ്. ആഗോളരാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഉയരുന്ന പണപ്പെരുപ്പം, കേന്ദ്രബാങ്കുകളുടെ കര്‍ശനമായ പണനയം എന്നിവ വിലയിരുത്തുമ്പോള്‍ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരാനാണ് സാധ്യതയെന്ന് കോടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
ഒക്ടോബര്‍ തൊട്ടുള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 2.07 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. പണപ്പെരുപ്പം വര്‍ധിക്കുന്നതനുസരിച്ച് ബോണ്ട് യീല്‍ഡ്, ഡോളര്‍ നിരക്ക് വര്‍ധിക്കുന്നതാണ് വിദേശനിക്ഷേപകരെ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ അരക്ഷിതാവസ്ഥ കൂടുതല്‍ സുരക്ഷിത നിക്ഷേപം തേടാന്‍ അവരെ പ്രേരിപ്പിക്കുന്നു.
അതേസമയം വിദേശനിക്ഷേപകര്‍ പിന്‍വലിയുന്നതിനാല്‍ രൂപയുടെ മൂല്യവും ദൈനംദിനം ഇടിയുകയാണ്. നിലവില്‍ 77.61 നിരക്കിലാണ് രൂപയുള്ളത്.

X
Top