രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം നാല് മാസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തില്‍ വന്‍ തുക ഒഴുക്കിയ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപം 12262 കോടി രൂപയാക്കി ചുരുക്കി. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവും പണപ്പെരുപ്പ അപകടസാധ്യതകളുമാണ് കാരണം.

ഡിപോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഗസ്റ്റില്‍ 12,262 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി.

പ്രാഥമിക വിപണിയിലൂടെയുള്ള നിക്ഷേപവും ബള്‍ക്ക് ഡീലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. ഓഗസ്റ്റിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ എഫ്പിഐകള്‍ 40,000 കോടി രൂപ വീതം നിക്ഷേപിച്ചിരുന്നു.

ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും.

അതിനുമുമ്പ്, നിക്ഷേപ തുക ഏപ്രിലില്‍ 11,631 കോടി രൂപയും മാര്‍ച്ചില്‍ 7,935 കോടി രൂപയുമായി. ഓഗസ്റ്റില്‍ 7732 കോടി രൂപ ഡെബിറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനും എഫ്പിഐകള്‍ തയ്യാറായിട്ടുണ്ട്.

ഇതോടെ നടപ്പ് വര്‍ഷത്തെ മൊത്തം ഇക്വിറ്റി നിക്ഷേപം 1.35 ലക്ഷം കോടി രൂപയും ഡെബ്റ്റ് മാര്‍ക്കറ്റ് നിക്ഷേപം 28200 കോടിരൂപയുമായി മാറി.

X
Top