രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഓഗസ്റ്റിലെ എഫ്പിഐ അറ്റ നിക്ഷേപം 10689 കോടി രൂപ

മുംബൈ: കഴിഞ്ഞ മൂന്ന് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ അമ്പരപ്പിക്കുന്ന തുക നിക്ഷേപിച്ച ശേഷം ഓഗസ്റ്റില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം (എഫ്പിഐ) കുറഞ്ഞു. 10,689 കോടി രൂപ അറ്റ എഫ്പിഐ നിക്ഷേപമാണ് വിപണി ഇതുവരെ സ്വീകരിച്ചിരിക്കുന്നത് പ്രാഥമിക വിപണിയിലൂടെയുള്ള നിക്ഷേപവും ബള്‍ക്ക് ഡീലുകളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.

ഈ നിക്ഷേപത്തിന് മുമ്പ്, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 40,000 കോടി രൂപ വീതം നിക്ഷേപിച്ചിരുന്നു. ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയുമായിരുന്നു അറ്റ നിക്ഷേപം.

അതിനുമുമ്പ്, ഏപ്രിലില്‍ 11,631 കോടി രൂപയുടേയും മാര്‍ച്ചില്‍ 7,935 കോടി രൂപയുടേയും ഓഹരികള്‍ വാങ്ങി.

മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും ക്രൂഡ് ഓയിലിന്റെ വിലകൂടിയതുമാണ് വിദേശ നിക്ഷേപകരെ നടപ്പ് മാസത്തില്‍ പിന്തിരിപ്പിച്ചത. കൂടാതെ മണ്‍സൂണിന്റെ കുറവും വിനയായി.

യുഎസ് റീട്ടെയില്‍ വില്‍പന കൂടിയ് പലിശ നിരക്ക് വര്‍ദ്ധനവിന് കളമൊരുക്കിയിരുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും ഉയര്‍ന്നു.

X
Top