മുംബൈ: കൺവേർട്ടിബിൾ അല്ലാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (എഫ്ഇഎൽ) അറിയിച്ചു. മൊത്തം 12.68 കോടി രൂപയുടെ പേയ്‌മെന്റിനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 17 ആയിരുന്നതായി എഫ്ഇഎൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
2022 ഫെബ്രുവരി 16 നും ഓഗസ്റ്റ് 17 നും ഇടയിലുള്ള കാലയളവിലേക്കാണ് കമ്പനി പലിശ തുക നൽകേണ്ടിയിരുന്നത്. പ്രതിവർഷം 9.60 ശതമാനം കൂപ്പൺ നിരക്കള്ളതാണ് കടപ്പത്രങ്ങൾ. ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളുടെ ആകെ തുക 265 കോടി രൂപയാണ്.
സ്ഥാപനത്തിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പാകെ കമ്പനിയുടെ പ്രവർത്തന കടക്കാരൻ അപേക്ഷ സമർപ്പിച്ചതായി ഈ ആഴ്ച ആദ്യം ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി എൻസിഡികളുടെ പലിശ പേയ്‌മെന്റുകളിൽ വീഴ്ച വരുത്തിയിട്ടുണ്ട്.