ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്ര വിൽപ്പനയ്ക്ക് മികച്ച പ്രതികരണം

കൊച്ചി: മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യു സെപ്തംബർ അഞ്ചിന് അവസാനിക്കും.

ആയിരം രൂപ മുഖവിലയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയുമാണ്.

നിക്ഷേപകർക്ക് 10.70 ശതമാനം മുതൽ 13.75 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്‌ക്കോ ലഭിക്കും. നിക്ഷേപ തുക 73 മാസങ്ങൾ കൊണ്ട് ഇരട്ടിയാകും. ഈ സ്‌കീമിൽ 11.50 ശതമാനം വരെ വാർഷിക പലിശ ലഭിക്കും.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശാഖകളുള്ള മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്ര വില്പനയിലൂടെ സമാഹരിക്കുന്ന തുക സ്വർണപ്പണയ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പ്രവർത്തനം വിപുലീകരിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു എം.മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.

നിക്ഷേപകർക്ക് ഉയർന്ന പലിശയും പരിപൂർണ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാൽ എൻസിഡി വില്പനയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

X
Top