
മുംബൈ: സൈബർ സെക്യൂരിറ്റി സ്ഥാപനമായ മാൻഡിയന്റിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ഗൂഗിൾ. 5.4 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെയായിരുന്നു നിർദിഷ്ട ഏറ്റെടുക്കൽ. കമ്പനി ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ അറിയിച്ചു.
ഏറ്റെടുക്കലോടെ മാൻഡിയന്റിനെ ഗൂഗിൾ ക്ലൗഡുമായി സംയോജിപ്പിക്കും. ഇത് കമ്പനിയുടെ ഭീഷണി, എക്‌സ്‌പോഷർ മാനേജ്‌മെന്റ് എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. തങ്ങൾ മാൻഡിയൻറ് ബ്രാൻഡിലൂടെ സൈബർ ഭീഷണികളിൽ നിന്ന് സ്ഥാപനങ്ങളെ സുരക്ഷിതമാക്കാനായി പ്രവർത്തിക്കുമെന്ന് തോമസ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെ വിറപ്പിച്ച സോളാർ വിൻഡ്‌സ് ഹാക്ക് കണ്ടെത്തിയതിലൂടെയാണ് മാൻഡിയന്റ് ലോക പ്രശസ്തമായത്. ഇന്റൽ, സിസ്‌കോ, വിഎംവെയർ, എൻവിഡിയ തുടങ്ങിയ ടെക് ഭീമന്മാർ ഉൾപ്പെടെ നിരവധി വൻകിട കമ്പനികൾ റഷ്യയുടെ പിന്തുണയുള്ള സൈബർ കുറ്റവാളികൾ സംഘടിപ്പിച്ച സോളാർ വിൻഡ്‌സ് ഹാക്കിങ് ഭീഷണി നേരിട്ടിരുന്നു.
ഗൂഗിൾ ക്ലൗഡിന്റെ നിലവിലുള്ള സെക്യൂരിറ്റി പോർട്ട്‌ഫോളിയോയും മാൻഡിയന്റിന്റെ മുൻനിര സൈബർ ഭീഷണി ഇന്റലിജൻസും സംയോജിപ്പിക്കുന്നത്, സുരക്ഷാ ജീവിതചക്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും സംരംഭങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഒരു സുരക്ഷാ ഓപ്പറേഷൻ സ്യൂട്ട് നൽകാൻ കമ്പനിയെ അനുവദിക്കുമെന്ന് കുര്യൻ പറഞ്ഞു.
ഗൂഗിൾ ക്ലൗഡിന്റെ പോർട്ട്‌ഫോളിയോയിൽ മാൻഡിയന്റിന്റെ ആക്രമണ ഉപരിതല മാനേജ്‌മെന്റ് കഴിവുകൾ ചേർക്കുന്നതിലൂടെ ഓർഗനൈസേഷനുകൾക്ക് അവരുടെ എക്‌സ്‌പോഷറുകൾക്കായുള്ള അസറ്റുകൾ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും.