
ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ കൂട്ടത്തോടെ സർക്കാർ ബോണ്ടുകളിലേക്ക് ചേക്കേറുന്നു. പണപ്പെരുപ്പം വർധിക്കുമെന്ന ഭീതിയാണ് ഇതിന് കാരണം. ലാഭവിഹിതത്തിൽ കുറവുണ്ടാകുമെന്ന ഭീതിയിലാണ് മിക്ക ഫണ്ട് മാനേജർമാരും.
കഴിഞ്ഞ ആഴ്ചയിലെ 15 വ്യാപാര സെഷനുകളിലായി ഏകദേശം 150 മില്യൺ ഇന്ത്യൻ രൂപയുടെ (1.84 ബില്യൺ) ബോണ്ടുകളാണ് മ്യൂച്വൽ ഫണ്ടുകൾ വാങ്ങിക്കൂട്ടിയത്. ക്ലിയറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റ ഈ പ്രവണത ചൂണ്ടിക്കാട്ടുന്നു.
വിപണിയിൽ പണപ്പെരുപ്പം മൂർധന്യാവസ്ഥയിൽ എത്തുമെന്നും 2023 വർഷത്തോടെ ഇതിന്റെ വേഗതയ്ക്ക് കുറവ് സംഭവിക്കുമെന്നുമാണ് വിലയിരുത്തൽ. 2023 ൽ വിദേശ രാജ്യങ്ങളിലടക്കം വളർച്ച പ്രകടമാകുമെന്നും തുടർന്ന് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോതിൽ കുറവുണ്ടാകുമെന്നും വിദഗ്ധർ കരുതുന്നു. ഈ സാഹചര്യത്തിൽ പുതിയ നിക്ഷേപകർ കൂടുതലായി കടന്നു വരും.
ഏതാനും മാസങ്ങളായി സർക്കാർ ബോണ്ടുകളിൽ മ്യൂച്വൽ ഫണ്ടുകൾക്കുള്ള എക്സ്പോഷർ പരിമിതമായിരുന്നു. പണപ്പെരുപ്പത്തെ മറികടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ വലിയ തോതിൽ വർധിച്ചതിനു ശേഷം ഇതേ പ്രവണത ശക്തമായിരുന്നു.
2022 മെയ് മുതൽ ഇതു വരെ, റിസർവ് ബാങ്ക് 190 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. കഴിഞ്ഞ ഒക്ടോബറിലെ ഭൂരിഭാഗം ദിവസങ്ങളിലും മ്യൂച്വൽ ഫണ്ടുകൾ സർക്കാർ ബോണ്ടുകളിൽ നിന്ന് അകന്നു നിന്നിരുന്നു. സെപ്തംബർ മാസത്തിൽ വലിയ നഷ്ടങ്ങൾ നേരിട്ടതും, ലാഭവിഹിതത്തിന്റെ ഗതി വഴിമാറിയതും മ്യൂച്വൽഫണ്ടുകൾക്ക് തിരിച്ചടിയായിരുന്നു.
2022 സെപ്തംബറിൽ 184 ബില്യൺ രൂപയുടെ ബോണ്ടുകളാണ് മ്യൂച്വൽ ഫണ്ടുകൾ വില്പന നടത്തിയത്. 10 വർഷത്തെ ബെഞ്ച്മാർക്ക് ലാഭവിഹിതത്തിൽ 20 ബേസിസ് പോയിന്റിലധികം വർധന ലഭിച്ചതിനെ തുടർന്നാണിത്.
കഴിഞ്ഞ ഏതാനും വ്യാപാര സെഷനുകളിലായി ബെഞ്ച് മാർക്ക് ലാഭവിഹിതം 7.25% നിലവാരത്തിലാണുള്ളത്. ഇന്ത്യയിലെയും, യുഎസിലേയും പണപ്പെരുപ്പം ഒക്ടോബറിൽ കുറഞ്ഞ തോതിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് യോഗങ്ങളിലും, തുടർച്ചയായി 50 ബേസിസ് പോയിന്റിന്റെ വർധനയാണ് റിസർവ് ബാങ്ക് കൊണ്ടു വന്നത്.
എന്നാൽ അടുത്ത മാസം നടക്കുന്ന മീറ്റിങ്ങിൽ 25 മുതൽ 35 വരെ ബേസിസ് പോയിന്റിന്റെ വർധനയാണ് വിപണി പ്രതീക്ഷിക്കുന്നത്.
സർക്കാർ ബോണ്ടുകൾ
അടുത്തിടെ സർക്കാർ ബോണ്ടുകളിൽ നിന്നുള്ള നേട്ടം കുറവായിരുന്നെങ്കിലും അവ മുൻഗണനയായി മാറുന്ന കാഴ്ചയാണുള്ളത്. ഇവയിൽത്തന്നെ ഷോർട്ടർ ഡ്യൂറേഷൻ പേപ്പറുകൾക്കാണ് ഡിമാൻഡുള്ളത്.
താരതമ്യം നടത്തുമ്പോൾ, AAA റേറ്റഡ് കോർപറേറ്റ് ബോണ്ടുകളേക്കാൾ , ഗവൺമെന്റ് സെക്യൂരിറ്റികൾക്കാണ് മൂല്യാടിസ്ഥാനത്തിൽ ആകർഷണീയത കൂടുതൽ. അതിനാൽത്തന്നെ ഇത്തരം ഇൻസ്ട്രുമെന്റുകളാണ് കൂടുതലായും ഫണ്ട് മാനേജർമാർ തെരഞ്ഞെടുക്കുന്നത്.
സർക്കാർ ബോണ്ടുകളുടെ കാലാവധി അവസാനിക്കാൻ അധിക കാലമില്ലാത്തപ്പോഴും, അവയ്ക്ക് മൂല്യമുണ്ടായിരിക്കും. ഇത് മാന്യമായ റിട്ടേൺ ഉറപ്പു വരുത്തുന്നു. മൂന്നു വർഷത്തെ സർക്കാർ ബോണ്ടുകൾ 7.04% നേട്ടവും, അഞ്ചു വർഷത്തെ ബോണ്ടുകൾ 7.11% വരുമാനവും, ഏഴു വർഷ ബോണ്ടുകൾക്ക് 7.27% നേട്ടവും നൽകിയിട്ടുണ്ട്.
അഞ്ചുവർഷത്തെ ഷോർട് എൻഡ് ബോണ്ടുകൾ ഈ കലണ്ടർ വർഷം മികച്ച നേട്ടം നൽകി. ഇവ ഇത്തരം ബോണ്ടുകളിൽ പുതിയ നിക്ഷേപകരുടെ സാന്നിദ്ധ്യം വർധിക്കാനും കാരണമായി.