സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റുകളെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ കൂടുതല്‍ ചെലവ് വേണ്ടിവരുന്നത് കാരണവും ആഗോള നിക്ഷേപകരെ ആര്‍ഷിക്കാനുമാണ് ഇത്. ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6 ശതമാക്കാനായിരിക്കും ഏപ്രില്‍ 1 നാരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രമിക്കുകയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 1 ന് അവതരിപ്പിക്കപ്പെടുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റാണ് ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. ഭക്ഷണ-ഊര്‍ജ്ജ വിലകള്‍ വര്‍ധിക്കുന്നതും കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യം എന്നിവ കുറയുന്നതുമാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി.

ഭക്ഷണം, വളം, ഇന്ധനം സബ്‌സിഡിക്ക് മാത്രം 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ 67 ബില്യണ്‍ ഡോളര്‍ (ജിഡിപിയുടെ 2.1% )ചിലവാകുമെന്നാണ് അനുമാനം. അതേസമയം ബജറ്റ് എസ്റ്റിമേറ്റ് 3.2 ട്രില്യണ്‍ രൂപ($39.2 ബില്യണ്‍)യാണ്. രൂപയെ പ്രതിരോധിക്കാനായി കരുതല്‍ ശേഖരത്തില്‍ നിന്ന് ഇതിനോടകം 100 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു.

ചരക്ക് വില കുറയുന്ന പക്ഷം സബ്‌സിഡി ലഘൂകരിക്കാമെന്നും രാസവളങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. 800 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭക്ഷ്യ ധാന്യ പദ്ധതി അവസാനിപ്പിക്കാനും സാധ്യത കാണുന്നു.

ഡോളറിന്റെ കരുത്ത് കണക്കിലെടുത്ത് രൂപയെ തളരാന്‍ അനുവദിക്കുകയും കരുതല്‍ ശേഖരം സംരക്ഷിക്കുകയും വേണമെന്ന്‌ ഇത് സംബന്ധിച്ച വൃത്തങ്ങള്‍ പ്രതികരിച്ചു. കമ്മി നികത്താന്‍ ഇന്ത്യക്ക് വിദേശ നിക്ഷേപം ആവശ്യമാണ്.

ആഗോള ബോണ്ട് സൂചികകളില്‍ ഉള്‍പ്പെടുത്താന്‍ രാജ്യത്തെ ആകര്‍ഷകമായ നിക്ഷേപ പ്രദേശമാക്കേണ്ടതുണ്ട്. അതിനാല്‍ അധികൃതര്‍ ജാഗ്രതപാലിക്കേണ്ടതും സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്.

6.4 ശതമാനമാണ് നിലവില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി. കോവിഡ് കാലത്ത് ഇത് 9.2 ശതമാനമായിരുന്നു. 2025-26 ഓടെ കമ്മി 4.5 ശതമാനമാക്കി ചുരുക്കകയാണ് ദീര്‍ഘകാല ലക്ഷ്യം.

X
Top